' ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് വിന്‍ഡോയില്‍ മാന്തുന്നു': അനുഭവം പങ്കുവെച്ച് അനുമോഹന്‍

ട്വല്‍ത്ത്മാനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ അനുമോഹന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ അനുഭവം പങ്കുവെച്ചത്.

ഒരുദിവസം ലാലേട്ടന്റെയും നന്ദുചേട്ടന്റെയും സീന്‍ ഷൂട്ട് ചെയ്യുകയാണ്. ഞങ്ങള്‍ക്ക് അന്ന് രാത്രി ഒരു പണിയും ഇല്ല. അനുശ്രീ,ലിയോണ, അനുസിതാര, അതിഥി ഇവര്‍ക്കെല്ലാം പ്രേതങ്ങളെ പേടിയാണ്.

എല്ലാവരും കൂടി എന്റെ റൂമില്‍ ഇരുന്ന് ഓജോ ബോര്‍ഡ് കളിക്കാന്‍ തീരുമാനിച്ചു. ലൈറ്റ് ഓഫ് ചെയ്തു, മെഴുകുതിരിയൊക്കെ കത്തിച്ച് റെഡിയായി. ഞാനും ചന്തുവും ഇടയ്ക്കിടെ പേടിപ്പിക്കാന്‍ ഓരോ ശബ്ദങ്ങളും ഇട്ടുകൊടുക്കുന്നുണ്ട്. ഇവിടെ ഓജോ ബോര്‍ഡ് കളിക്കുന്ന കാര്യം ആരോ പറഞ്ഞ് ലൊക്കേഷനില്‍ എല്ലാവരും അറിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ജനലില്‍ ആരോ മാന്തുന്ന ശബ്ദമൊക്കെ കേള്‍ക്കുന്നു. ഞങ്ങളെ കൂടാതെ മൂന്നാമത്തെ ആളാരാണെന്ന് ഞാനും ചന്തുവും പരസ്പരം നോക്കുകയാണ്, സംഭവം ബ്രേക്ക് പറയുമ്പോള്‍ ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് നമ്മുടെ വിന്‍ഡോയില്‍ മാന്തുന്നതാണ്. ആദ്യമൊക്കെ എല്ലാവരും വിചാരിച്ചിരുന്നത് അത് യഥാര്‍ത്ഥ പ്രേതമാണെന്നാണ് . പിന്നീടാണ് ആ രഹസ്യം പൊട്ടിച്ചത്. അനു മോഹന്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ