' ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് വിന്‍ഡോയില്‍ മാന്തുന്നു': അനുഭവം പങ്കുവെച്ച് അനുമോഹന്‍

ട്വല്‍ത്ത്മാനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ അനുമോഹന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ അനുഭവം പങ്കുവെച്ചത്.

ഒരുദിവസം ലാലേട്ടന്റെയും നന്ദുചേട്ടന്റെയും സീന്‍ ഷൂട്ട് ചെയ്യുകയാണ്. ഞങ്ങള്‍ക്ക് അന്ന് രാത്രി ഒരു പണിയും ഇല്ല. അനുശ്രീ,ലിയോണ, അനുസിതാര, അതിഥി ഇവര്‍ക്കെല്ലാം പ്രേതങ്ങളെ പേടിയാണ്.

എല്ലാവരും കൂടി എന്റെ റൂമില്‍ ഇരുന്ന് ഓജോ ബോര്‍ഡ് കളിക്കാന്‍ തീരുമാനിച്ചു. ലൈറ്റ് ഓഫ് ചെയ്തു, മെഴുകുതിരിയൊക്കെ കത്തിച്ച് റെഡിയായി. ഞാനും ചന്തുവും ഇടയ്ക്കിടെ പേടിപ്പിക്കാന്‍ ഓരോ ശബ്ദങ്ങളും ഇട്ടുകൊടുക്കുന്നുണ്ട്. ഇവിടെ ഓജോ ബോര്‍ഡ് കളിക്കുന്ന കാര്യം ആരോ പറഞ്ഞ് ലൊക്കേഷനില്‍ എല്ലാവരും അറിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ജനലില്‍ ആരോ മാന്തുന്ന ശബ്ദമൊക്കെ കേള്‍ക്കുന്നു. ഞങ്ങളെ കൂടാതെ മൂന്നാമത്തെ ആളാരാണെന്ന് ഞാനും ചന്തുവും പരസ്പരം നോക്കുകയാണ്, സംഭവം ബ്രേക്ക് പറയുമ്പോള്‍ ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് നമ്മുടെ വിന്‍ഡോയില്‍ മാന്തുന്നതാണ്. ആദ്യമൊക്കെ എല്ലാവരും വിചാരിച്ചിരുന്നത് അത് യഥാര്‍ത്ഥ പ്രേതമാണെന്നാണ് . പിന്നീടാണ് ആ രഹസ്യം പൊട്ടിച്ചത്. അനു മോഹന്‍ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ