സ്ത്രീയായതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്, സംഘടനകള്‍ വരെ എതിരായി: അഞ്ജലി മേനോന്‍

മലയാള സിനിമയിലേക്ക് വരുമ്പോള്‍ തനിക്ക് ലിംഗ വിവേചനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍. മലയാള സിനിമയില്‍ പുതിയ ആളായതല്ല, സ്ത്രീയായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. വ്യക്തികള്‍ മാത്രമല്ല സംഘടനകള്‍ പോലും എതിരായിരുന്നു. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

പലപ്പോഴും പല പ്രശ്‌നങ്ങളും നേരിടുമ്പോഴും ഞാനൊരു സ്ത്രീയായത് കൊണ്ടാണിതെന്ന് മനസിലായില്ല. എനിക്ക് മാത്രമെന്താണ് ഇത്ര പ്രശ്‌നമെന്ന് കരുതി. സിനിമയില്‍ പുതിയ ആളായതല്ല പ്രശ്‌നമെന്ന് ഒരു സമയം കഴിഞ്ഞാണ് മനസിലാക്കുന്നത്. സംഘടനകള്‍ വരെ എനിക്കെതിരെ തിരിയുകയായിരുന്നു. നമുക്കെതിരെ പത്രങ്ങളില്‍ സംസാരിക്കുക, പത്ര സമ്മേളനങ്ങള്‍ നടത്തുക, ചലച്ചിത്ര മേളകളില്‍ ജൂറികള്‍ക്ക് എഴുതുക,

നമ്മുടെ സിനിമകള്‍ അയോഗ്യമാക്കിക്കുക ഇതെല്ലാം നടക്കുന്ന സാഹചര്യത്തില്‍ ഞാന്‍ വളരെ ഒറ്റപ്പെട്ടിരുന്നു. ഇതെല്ലാം അറിയുന്ന വ്യക്തികള്‍ പോലും ഒന്നും ചെയ്യാതെ മിണ്ടാതെ ഇരിക്കുന്ന ഒരു സാഹചര്യത്തില്‍ ഇതെന്താണ് ഇങ്ങനെ എന്ന് ആശ്ചര്യപ്പെട്ട് പോയി.

നമ്മുടെ വളര്‍ച്ച കണ്ട് സന്തോഷിക്കുന്ന രീതിയല്ല, അത്രയൊന്നും മുന്നോട്ട് പോകേണ്ട എന്ന് ചിന്തിക്കുന്ന ഒരു രീതി ഉണ്ട്. വളരെ അധികം പിന്തുണ നല്‍കുന്ന നല്ല ആളുകളും ഉണ്ട്, പക്ഷെ എണ്ണത്തില്‍ വളരെ കുറവാണ്,’ അഞ്ജലി മേനോന്‍ പറഞ്ഞു.

‘വണ്ടര്‍ വുമണ്‍’ ആണ് അഞ്ജലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന ആറ് ?ഗര്‍ഭിണികളായ സ്ത്രീകളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, പത്മപ്രിയ, നദിയ മൊയ്ദു, അമൃത സുഭാഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക