മറൈന്‍ഡ്രൈവിലെ ആ ബഞ്ചിലായിരുന്നു എന്റെ അന്തിയുറക്കം, ചുറ്റും വൃത്തികെട്ട എലികളും: അമിതാഭ് ബച്ചന്‍

സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ബിഗ് ബി അമിതാഭ് ബച്ചന് പരസ്യത്തില്‍ അഭിനയിക്കുന്നതിനോട് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. തനിക്ക് ചെലവിനുള്ള പണം കണ്ടെത്താനായി ടാക്സി ഓടിക്കേണ്ടി വന്നാലും തെരുവില്‍ ഉറങ്ങേണ്ടി വന്നാലും താന്‍ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു അന്ന് ബച്ചന്‍ തീരുമാനിച്ചിരുന്നത്. ഒരിക്കല്‍ പതിനായിരം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞൊരു പരസ്യം താന്‍ നിരസിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ ബച്ചന്‍ വെളിപ്പെടുത്തി. 1960 കളില്‍ പതിനായിരം എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര വലിയൊരു പ്രതിഫലമായിരുന്നു.

”ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഒരു പരസ്യ ഏജന്‍സി എന്നെ സമീപിച്ചിരുന്നു. ഒരു പരസ്യത്തിന് പതിനായിരം രൂപയായിരുന്നു എനിക്കവര്‍ വാഗ്ദാനം ചെയ്തത്. അന്ന് അമ്പത് രൂപ പ്രതിഫലം വാങ്ങിയിരുന്ന എനിക്കത് വളരെ വലിയ തുകയായിരുന്നു.

പക്ഷെ പരസ്യത്തില്‍ അഭിനയിക്കുന്നതോടെ എന്നില്‍ നിന്നും എന്തോ നഷ്ടമാകുമെന്നൊരു തോന്നലില്‍ ഞാന്‍ ആ അവസരം നിഷേധിച്ചു” ബോംബൈയില്‍ വന്നത് എന്റെ ഡ്രൈവിംഗ് ലൈസന്‍സും കൊണ്ടാണ്. നടന്‍ ആയില്ലെങ്കില്‍ ടാക്സി ഡ്രൈവര്‍ ആകും. അഭിനയിക്കുക മാത്രമായിരുന്നു ലക്ഷ്യം” എന്നും ബച്ചന്‍ പറഞ്ഞു.

”എനിക്ക് താമസിക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ല. എല്ലായിപ്പോഴും സുഹൃത്തുക്കളുടെ വീട്ടില്‍ കിടന്നുറങ്ങാനാകില്ല. അതിനാല്‍ ഞാന്‍ പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് മറൈന്‍ ഡ്രൈവിലെ ബെഞ്ചിലായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ എലികളായിരുന്നു അവിടെയുണ്ടായിരുന്നത്” എന്നും ബച്ചന്‍ പറഞ്ഞു. എന്തായാലും തന്റെ നിലപാടിലുറച്ചു നിന്ന ബച്ചന്‍ തന്റെ ലക്ഷ്യം നേടുകയും ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക