മറൈന്‍ഡ്രൈവിലെ ആ ബഞ്ചിലായിരുന്നു എന്റെ അന്തിയുറക്കം, ചുറ്റും വൃത്തികെട്ട എലികളും: അമിതാഭ് ബച്ചന്‍

സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ബിഗ് ബി അമിതാഭ് ബച്ചന് പരസ്യത്തില്‍ അഭിനയിക്കുന്നതിനോട് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. തനിക്ക് ചെലവിനുള്ള പണം കണ്ടെത്താനായി ടാക്സി ഓടിക്കേണ്ടി വന്നാലും തെരുവില്‍ ഉറങ്ങേണ്ടി വന്നാലും താന്‍ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു അന്ന് ബച്ചന്‍ തീരുമാനിച്ചിരുന്നത്. ഒരിക്കല്‍ പതിനായിരം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞൊരു പരസ്യം താന്‍ നിരസിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ ബച്ചന്‍ വെളിപ്പെടുത്തി. 1960 കളില്‍ പതിനായിരം എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര വലിയൊരു പ്രതിഫലമായിരുന്നു.

”ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഒരു പരസ്യ ഏജന്‍സി എന്നെ സമീപിച്ചിരുന്നു. ഒരു പരസ്യത്തിന് പതിനായിരം രൂപയായിരുന്നു എനിക്കവര്‍ വാഗ്ദാനം ചെയ്തത്. അന്ന് അമ്പത് രൂപ പ്രതിഫലം വാങ്ങിയിരുന്ന എനിക്കത് വളരെ വലിയ തുകയായിരുന്നു.

പക്ഷെ പരസ്യത്തില്‍ അഭിനയിക്കുന്നതോടെ എന്നില്‍ നിന്നും എന്തോ നഷ്ടമാകുമെന്നൊരു തോന്നലില്‍ ഞാന്‍ ആ അവസരം നിഷേധിച്ചു” ബോംബൈയില്‍ വന്നത് എന്റെ ഡ്രൈവിംഗ് ലൈസന്‍സും കൊണ്ടാണ്. നടന്‍ ആയില്ലെങ്കില്‍ ടാക്സി ഡ്രൈവര്‍ ആകും. അഭിനയിക്കുക മാത്രമായിരുന്നു ലക്ഷ്യം” എന്നും ബച്ചന്‍ പറഞ്ഞു.

”എനിക്ക് താമസിക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ല. എല്ലായിപ്പോഴും സുഹൃത്തുക്കളുടെ വീട്ടില്‍ കിടന്നുറങ്ങാനാകില്ല. അതിനാല്‍ ഞാന്‍ പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് മറൈന്‍ ഡ്രൈവിലെ ബെഞ്ചിലായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ എലികളായിരുന്നു അവിടെയുണ്ടായിരുന്നത്” എന്നും ബച്ചന്‍ പറഞ്ഞു. എന്തായാലും തന്റെ നിലപാടിലുറച്ചു നിന്ന ബച്ചന്‍ തന്റെ ലക്ഷ്യം നേടുകയും ചെയ്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു