അജിത്ത്- പ്രശാന്ത് നീൽ ചിത്രം വരുമോ? ഏറ്റവും പുതിയ അപ്ഡേറ്റ്

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത്, പ്രശാന്ത് നീലുമായി ഒന്നിക്കുന്നുവെന്ന വാർത്തകൾ സജീവമായിരുന്നു. ‘സലാർ 2’വിന് ശേഷം പ്രശാന്ത് നീലിന്റെ അടുത്ത പ്രോജക്ട് ആയിരിക്കും ഇതെന്നും, ചിത്രത്തിനായി 2 വർഷം അജിത്ത് മാറ്റിവെച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ആരാധകരെ നിരാശരാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അജിത്ത്- പ്രശാന്ത് നീൽ ചിത്രം നടക്കില്ലെന്നാണ് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര പറയുന്നത്. അജിത്ത് പ്രശാന്ത് നീലുമായി കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണെന്നും, എന്നാൽ അടുത്തൊന്നും ഇരുവരും ഒരുമിച്ച് സിനിമ ചെയ്യില്ലെന്നുമാണ് സുരേഷ് ചന്ദ്ര പറയുന്നത്.

“ഓൺലൈൻ മാധ്യമങ്ങളിലാണ് ഇങ്ങനെയൊരു അഭ്യൂഹം പരന്നത്. അതൊന്നും സത്യമല്ല. അജിത്തും പ്രശാന്ത് നീലും കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറി. പക്ഷേ സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസാരമൊന്നും ഉണ്ടായിട്ടില്ല. അജിത്തും പ്രശാന്ത് സാറും ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ഞാനും ആ​ഗ്രഹിക്കുന്നുണ്ട്. പക്ഷേ അടുത്തൊന്നും അങ്ങനെയൊന്ന് നടക്കുമെന്ന് തോന്നുന്നില്ല.” എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിനോട് സുരേഷ് ചന്ദ്ര പ്രതികരിച്ചത്.

അതേസമയം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിടാമുയർച്ചി ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബ്ബാസ്ക്കരൻ അല്ലിരാജയാണ് നിർമ്മിക്കുന്നത്. ആക്ഷൻ- ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം അവസാനത്തോടെ  തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഓം പ്രകാശ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, പിആർഒ ശബരി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി