'അന്ന് നിന്റെ തമിഴ് നല്ല മോശമായിരുന്നു എന്ന് ധനുഷ് സര്‍ പറഞ്ഞു'; ഓഡിഷനില്‍ നിന്നും പുറത്തായ അനുഭവം പറഞ്ഞ് ഐശ്വര്യലക്ഷ്മി

ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിഷനില്‍ പരാജയപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ നായികയായ ധനുഷ് ചിത്രം “ജഗമേ തന്തിരം” ജൂണ്‍ 18ന് റിലീസിന് ഒരുങ്ങുകയാണ്. ധനുഷിന്റെ നായികയായപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിനാണ് ഐശ്വര്യ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

2018ല്‍ ആണ് ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഐശ്വര്യ ഓഡിഷന് പോയത്. അന്ന് താരത്തെ സെലക്ട് ചെയ്തില്ല. ജഗമേ തന്തിരത്തിന്റെ ലൊക്കേഷനില്‍ വെച്ച് താനത് ധനുഷ് സാറിനോട് ഓര്‍മ്മിപ്പിച്ചിരുന്നു. സാറിനും അത് നല്ല ഓര്‍മ്മയുണ്ടായിരുന്നു എന്ന് ഐശ്വര്യ പറയുന്നു.

അന്ന് നീ ഓഡിഷന്‍ വന്നപ്പോള്‍ നിന്റെ തമിഴ് നല്ല മോശമായിരുന്നു എന്ന് സാര്‍ പറഞ്ഞു. ഇപ്പോള്‍ അതെല്ലാം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു എന്ന് ഐശ്വര്യ പറയുന്നു. വരത്തനില്‍ അഭിനയിക്കുമ്പോഴാണ് ജഗമേ തന്തിരത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റ് നടക്കുന്നത്. തനിക്ക് പ്രതീക്ഷയില്ലായിരുന്നു എന്നും ഐശ്വര്യ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ധനുഷ് സാര്‍ അധികമൊന്നും സംസാരിക്കാത്തൊരാളാണ്. വളരെ സപ്പോര്‍ട്ടീവാണ്. ലണ്ടനില്‍ ആദ്യമായി പോവുന്നതു കൊണ്ടും പുതിയ ടീം ആയതു കൊണ്ടും ചെറിയ ടെന്‍ഷനുണ്ടായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് ധനുഷ് സര്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. എനിക്കൊരു സഹോദരനെ പോലെയാണ് ഫീല്‍ ചെയ്തതെന്നും ഐശ്വര്യ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക