ജെനീലിയ ചെയ്തത് പോലെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്, എനിക്ക് കോമഡി പറയാനും ചിരിക്കാനും ഡാന്‍സ് കളിക്കാനുമൊക്കെ അറിയാം: ഐശ്വര്യ ലക്ഷ്മി

കോവിഡ് കാലം തനിക്ക് സ്വയം ചിന്തിക്കാന്‍ അവസരം ലഭിച്ച സമയമായിരുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. തന്റെ കരിയറിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും ശ്രമിച്ചുവെന്നും കൂടുതല്‍ ക്ഷമ വന്നുവെന്നും ഐശ്വര്യ ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തന്നെ സംബന്ധിച്ച് കൊവിഡ് കാലം സ്വയം ചിന്തിക്കാന്‍ ലഭിച്ച സമയമായിരുന്നു. കരിയറിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും സാധിച്ചു. കൂടുതല്‍ ക്ഷമ എനിക്ക് വന്നതായി തോന്നി. കൂടുതല്‍ എന്റര്‍ടെയ്‌നിങ് ആയ സിനിമകള്‍ ചെയ്യണം എന്ന തിരിച്ചറിവ് വന്ന് തുടങ്ങിയതും കോവിഡ് കാലത്താണ്.

കോവിഡിന് മുമ്പ് ആരെങ്കിലും വന്ന് നന്നായി കരയാനുള്ള സിനിമയാണ്, തീവ്രമായ വേഷമാണ്, വൈകാരികമായതും സങ്കീര്‍ണമായതുമായ രംഗമുണ്ട് എന്നൊക്കെ പറഞ്ഞാല്‍ ഉടന്‍ താന്‍ ‘യെസ്’ പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറി ചിന്തിക്കാന്‍ കഴിയുന്നുണ്ട്. കൂടുതല്‍ സന്തോഷം പകരുന്ന സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.

അത്തരം സിനിമകളിലൂടെ തനിക്കും ഒരുപാട് ചിരിക്കാനും കോമഡി പറയാനും ഡാന്‍സ് കളിക്കാനും ഒക്കെ സാധിക്കും എന്ന് തിരിച്ചറിവ് ഉണ്ടായി. ഐശ്വര്യ ലക്ഷ്മി എന്നാല്‍ സീരിയസ് റോള്‍ മാത്രമേ ചെയ്യൂ എന്ന ധാരണ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ജഗമേ തന്തിരം എന്ന ചിത്രം റിലീസ് ചെയ്യുന്നത് വരെ ഭയങ്കര അരക്ഷിതാവസ്ഥയിലായിരുന്നു.

റിലീസിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് ആയിരുന്നു അത്. ഇപ്പോള്‍ വീണ്ടും സിനിമകള്‍ വരാന്‍ തുടങ്ങി. ഇതുവരെ ചെയ്യാത്ത വിധമുള്ള മികച്ച വേഷങ്ങള്‍ കിട്ടുന്നുണ്ട്. ജെനീലിയ ചെയ്തത് പോലെ നിഷ്‌കളങ്കമായ, ഹാസ്യ നായിക വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹിയ്ക്കുന്നത്.

ഉര്‍വ്വശി ചേച്ചിയും ശോഭന ചേച്ചിയും ഒക്കെ ചെയ്ത പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ ഒരു നടി എന്ന നിലയില്‍ ആത്മവിശ്വാസമുണ്ട്. ഈ രീതിയില്‍ ഇനിയും മുന്നോട്ട് ഒരുപാട് ദൂരം പോകാന്‍ കഴിയും എന്നാണ് വിശ്വാസമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി