'മകളുടെ പിറന്നാളായിരുന്നു, അവളെ ഒരുപാട് മിസ് ചെയ്യുന്നു'; ആഫ്രിക്കയിലെ ജിബൂട്ടിയില്‍ വിഷമത്തോടെ അഞ്ജലി നായര്‍

കൊറോണ ഭീതിമൂലം സിനിമ ഷൂട്ടിംഗും പ്രദര്‍ശനവും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കൊറോണ ഭീഷണിയില്ലാതെ ഇപ്പോഴും ഷൂട്ടിംഗ് തുടരുന്ന ഒരു മലയാള സിനിമയുണ്ട്. ഉപ്പും മുളകും സംവിധായകന്‍ എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ജിബൂട്ടിയുടെ ചിത്രീകരണമാണ് ഇപ്പോഴും തുടരുന്നത്. കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെ ഇല്ലാത്ത ആഫ്രിക്കയിലെ ജിബൂട്ടി എന്ന പ്രദേശത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. നടി അഞ്ജലി നായരും 65 അംഗ ഷൂട്ടിംഗ് സംഘത്തോടൊപ്പമുണ്ട്. ഇതുവരെ ഒന്നിനും കുറവുണ്ടായിട്ടില്ലെന്നും എന്നാല്‍ കുടുംബത്തെയും മകളെയും അകന്നിരിക്കുന്നത് വിഷമം ഉണ്ടാക്കുന്നെന്നും അഞ്ജലി പറയുന്നു.

“ഇവിടെ ഇതുവരെ ഒന്നിനും കുറവുണ്ടായിട്ടില്ല. ഭക്ഷണവും കൃത്യമായി കിട്ടുന്നുണ്ട്. ദിവസങ്ങള്‍ മുന്നോട്ടു പോകുന്നത് വളരെ രസകരമായാണ്. രാവിലെ തന്നെ സ്പീക്കറില്‍ പാട്ടുകള്‍ വയ്ക്കും. എല്ലാവരും ഒന്നിച്ചിരുന്ന് അവരവരുടെ ജീവിതാനുഭവങ്ങളും രസകരമായ കഥകളുമൊക്കെ പങ്കുവയ്ക്കും. എന്നും വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകാറുണ്ട്. താമസിക്കുന്ന വില്ലയുടെ ചുറ്റുവട്ടത്തുകൂടിയാണ് നടത്തം. പിന്നെ സമയം കളയാന്‍ കണ്ടെത്തിയ മറ്റൊരു മാര്‍ഗം ലൂഡോയാണ്. എല്ലാവരും ഒന്നിച്ചിരുന്നാണ് ലൂഡോ കളിക്കുന്നത്. ബോറടിയൊന്നുമില്ലെങ്കിലും വേണ്ടപ്പെട്ടവരെ കാണാന്‍ കഴിയാത്തതാണ് ഒരേയൊരു വിഷമം.

“കുടുംബത്തോടൊപ്പമല്ലാത്ത ആദ്യത്തെ വിഷുവാണു കടന്നുപോയത്. മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവളുടെ പിറന്നാളായിരുന്നു ഏപ്രില്‍ 10ന്. മേയില്‍ ലോക്ഡൗണ്‍ നീങ്ങി തിരികെ നാട്ടിലെത്താനുള്ള കാത്തിരിപ്പാണിപ്പോള്‍.” മനോരമയുമായുള്ള അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു. ചിത്രത്തില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് അഞ്ജലിക്ക്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക