അഞ്ച് സിനിമകള്‍ വേണ്ടെന്ന് വച്ച് ചെയ്ത പടമാണ്, പക്ഷെ സെറ്റില്‍ നിന്നും വിജയ് പിണങ്ങിപ്പോയി; വെളിപ്പെടുത്തി ശ്രീകാന്ത്

ഏറെ ആഘോഷിക്കപ്പെട്ട വിജയ് ചിത്രങ്ങളില്‍ ഒന്നാണ് ‘നന്‍പന്‍’. ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം 2012ല്‍ ആണ് പുറത്തിറങ്ങിയത്. എന്നാല്‍ സിനിമയില്‍ നിന്നും വിജയ് പിണങ്ങി പോയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ നടന്‍ ശ്രീകാന്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നന്‍പന്‍ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്തത് ഞാനാണ്. സെറ്റില്‍ എത്തിയപ്പോള്‍ തന്നെ നേരെ പോയത് ശങ്കര്‍ സാറിനെ കാണാനാണ്. അപ്പോള്‍ അവിടെ നിന്നും വിജയ് സര്‍ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈന്‍ഡ് ചെയ്യാതെ പോയി.

പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കര്‍ സാറും തമ്മില്‍ എന്തോ വഴക്കുണ്ടായെന്ന്. വിജയ് സാറിന്റെ ഹെയര്‍സ്‌റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റില്‍ നിന്നും വിജയ് സര്‍ ഇറങ്ങിപ്പോയി. ശങ്കര്‍ സാറിനും ഒരേ ദേഷ്യം.

വിജയ് പോയാല്‍ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കില്‍ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കര്‍ സര്‍ പറഞ്ഞു. പക്ഷേ എന്റെ പേടി ഇതൊന്നുമായിരുന്നില്ല. ആ പടത്തിന് വേണ്ടി വേറെ അഞ്ച് സിനിമകളാണ് ഞാന്‍ വേണ്ടെന്നു വച്ചത്.

അതൊക്കെ ക്യാന്‍സല്‍ ചെയ്ത ശേഷമാണ് സെറ്റിലേക്കെത്തുന്നതും. ആ സിനിമ മുടങ്ങിയിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ. പിന്നീട് അതേ കാസ്റ്റില്‍ തന്നെ സിനിമ പൂര്‍ത്തിയാകുകയും ചെയ്തു എന്നാണ് ശ്രീകാന്ത് പറയുന്നത്. നടന്‍ ജീവ, സത്യരാജ്, ഇല്യാന ഡിക്രൂസ്, സത്യന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക