'ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് ആളുകളുമെല്ലാം പേടിച്ച് ഓടി, ഉരുണ്ടു വീണ് നിരവധി പേര്‍ക്ക് അന്ന് പരിക്ക് പറ്റി'; 'മലൈക്കോട്ടൈ വാലിബന്‍' സെറ്റില്‍ നടന്ന സംഭവം വിവരിച്ച് മണികണ്ഠന്‍

മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ ലോകവും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ഇതിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ വലിയ പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി.

രാജസ്ഥാനിലാണ് സിനിമയുടെ വലിയൊരു ഭാഗത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ 50 ദിവസത്തോളം ഷൂട്ടിംങിന് ഉണ്ടായിരുന്നെന്നും, സിനിമയുടെ ചിത്രീകരണം വളരെ വെല്ലുവിളി നിറഞ്ഞാതായിരുന്നു. മഴയും കഠിനമായ ചൂടും വെയിലും മഞ്ഞും എല്ലാം അതിജീവിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

എല്ലാവര്‍ക്കും എപ്പോഴും എന്തെങ്കിലും അസുഖമായിക്കും. അവിടെ കാലാവസ്ഥ അങ്ങനെയാണ്. രാവിലെ കൊടും ചൂടാണെങ്കില്‍ രാത്രി കഠിനമായ മഞ്ഞായിരിക്കും. എന്നും ഹോസ്പിറ്റലില്‍ പോയി വന്നാണ് പലരും ഷൂട്ടിംഗിന് എത്തിയിരുന്നത്- മണികണ്ഠന്‍ പറഞ്ഞു.

ഷൂട്ടിംഗിനിടയില്‍ കടന്നല്‍ കൂട് ഇളകി വന്ന് എല്ലാവരുയെും ആക്രമിച്ച സംഭവും താരം പങ്കുവെച്ചു. ‘ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് ആളുകളുമെല്ലാം പേടിച്ച് ഓടുന്നത് കണ്ടു. വീണ് ഉരുണ്ട് എന്തോ ജീവി ആക്രമിക്കാന്‍ വരുന്നത് പോലെ എല്ലാവരും ഓടി. എന്താണ് സംഭവമെന്ന് മനസിലാകാതെ നിന്നപ്പോള്‍ ഒരു ജീവി വന്ന് മുഖത്ത് കുത്തി. കടന്നല്‍ കൂട് ഇളകി വന്നതായിരുന്നു എന്ന് പിന്നീട് ആണ് മനസിലായത്. നിരവധി പേര്‍ക്ക് അന്ന് പരിക്ക് പറ്റി- മണികണ്ഠന്‍ പറഞ്ഞു.

മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്സ് അവാര്‍ഡ്സ് 2023ന്റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ