'ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് ആളുകളുമെല്ലാം പേടിച്ച് ഓടി, ഉരുണ്ടു വീണ് നിരവധി പേര്‍ക്ക് അന്ന് പരിക്ക് പറ്റി'; 'മലൈക്കോട്ടൈ വാലിബന്‍' സെറ്റില്‍ നടന്ന സംഭവം വിവരിച്ച് മണികണ്ഠന്‍

മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ ലോകവും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ഇതിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ വലിയ പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി.

രാജസ്ഥാനിലാണ് സിനിമയുടെ വലിയൊരു ഭാഗത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ 50 ദിവസത്തോളം ഷൂട്ടിംങിന് ഉണ്ടായിരുന്നെന്നും, സിനിമയുടെ ചിത്രീകരണം വളരെ വെല്ലുവിളി നിറഞ്ഞാതായിരുന്നു. മഴയും കഠിനമായ ചൂടും വെയിലും മഞ്ഞും എല്ലാം അതിജീവിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

എല്ലാവര്‍ക്കും എപ്പോഴും എന്തെങ്കിലും അസുഖമായിക്കും. അവിടെ കാലാവസ്ഥ അങ്ങനെയാണ്. രാവിലെ കൊടും ചൂടാണെങ്കില്‍ രാത്രി കഠിനമായ മഞ്ഞായിരിക്കും. എന്നും ഹോസ്പിറ്റലില്‍ പോയി വന്നാണ് പലരും ഷൂട്ടിംഗിന് എത്തിയിരുന്നത്- മണികണ്ഠന്‍ പറഞ്ഞു.

ഷൂട്ടിംഗിനിടയില്‍ കടന്നല്‍ കൂട് ഇളകി വന്ന് എല്ലാവരുയെും ആക്രമിച്ച സംഭവും താരം പങ്കുവെച്ചു. ‘ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് ആളുകളുമെല്ലാം പേടിച്ച് ഓടുന്നത് കണ്ടു. വീണ് ഉരുണ്ട് എന്തോ ജീവി ആക്രമിക്കാന്‍ വരുന്നത് പോലെ എല്ലാവരും ഓടി. എന്താണ് സംഭവമെന്ന് മനസിലാകാതെ നിന്നപ്പോള്‍ ഒരു ജീവി വന്ന് മുഖത്ത് കുത്തി. കടന്നല്‍ കൂട് ഇളകി വന്നതായിരുന്നു എന്ന് പിന്നീട് ആണ് മനസിലായത്. നിരവധി പേര്‍ക്ക് അന്ന് പരിക്ക് പറ്റി- മണികണ്ഠന്‍ പറഞ്ഞു.

മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്സ് അവാര്‍ഡ്സ് 2023ന്റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ