സ്‌നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോള്‍ ജീവിതത്തിലേക്ക് സ്വീകരിച്ചു..; പ്രണയകഥ പറഞ്ഞ് ജനാര്‍ദ്ദനന്‍

എഴുന്നൂറോളം സിനിമകളില്‍ വില്ലന്‍ ആയും സഹതാരമായും കോമഡി വേഷങ്ങളിലൂടെയും തിളങ്ങിയ താരമാണ് ജനാര്‍ദ്ദനന്‍. തന്റെ വിവാഹ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ജനാര്‍ദ്ദനന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോള്‍ ജീവിതത്തിലേക്ക് സ്വീകരിച്ച കാര്യമാണ് ജനാര്‍ദ്ദനന്‍ മണിയന്‍പിള്ള രാജുവുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ”എന്റെ ബന്ധത്തില്‍പെട്ട ഒരു പെണ്‍കുട്ടിയുമായി ചെറുപ്പം മുതല്‍ ഒരു പ്രണയമുണ്ടായിരുന്നു.”

”അവള്‍ക്ക് കല്യാണ പ്രായമായപ്പോള്‍ അവളുടെ അച്ഛന്‍ മറ്റൊരാളുമായി അവളെ കല്യാണം കഴിപ്പിച്ചു. നമ്മള്‍ ദുഃഖിതനായി. ആ ദുഃഖം മനസില്‍ വച്ച് മിണ്ടാതെ നടന്നു. എന്തെങ്കിലും പോംവഴി തെളിയുമെന്ന് അറിയാമായിരുന്നു. ഏതായാലും ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ പിരിഞ്ഞു. ഇതിനിടയില്‍ അതിലൊരു കുട്ടിയും ജനിച്ചിരുന്നു.”

”അവള്‍ വിഷമിച്ചിരുന്നപ്പോള്‍ ഞാന്‍ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. കുട്ടിയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്. നീ പോര്. അങ്ങനെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. പക്ഷേ അവള്‍ക്ക് എന്റെ കൂടെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മരിച്ചിട്ട് ഏകദേശം പന്ത്രണ്ട് വര്‍ഷമായി.”

”അവളുടെ മകളും എന്റെ മകളുമൊക്കെ എന്റെ കൂടെത്തന്നെയാണ്. രണ്ടുപേരും ഒരുപോലല്ലേ. എനിക്ക് വ്യത്യാസമൊന്നുമില്ല. രണ്ടുപേരും സുഖമായി ജീവിക്കുന്നു. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ഞാനും” എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ താരത്തിന്റെ നല്ല മനസിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ