പ്രഭാസിന്റെ പേരിൽ 50 ലക്ഷം തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു, സംഭവിച്ചത് വെളിപ്പെടുത്തി ചികിത്സയിലുളള നടന്റെ കുടുംബം

തന്റെ ചികിത്സയ്ക്കായി തെലുഗു സൂപ്പർതാരം പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് നടൻ ഫിഷ് വെങ്കട്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ. തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന നടന് വ്യക്ക മാറ്റിവെക്കൽ‌ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഈ സമയത്താണ് ചികിത്സയ്ക്കായി പ്രഭാസിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന് കുടുംബാംഗങ്ങൾ വെങ്കടിനെ അറിയിച്ചത്. എന്നാൽ ആ വാഗ്ദാനം വ്യാജമായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ കൂടുംബം.

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രഭാസിന്റെ സഹായി കഴിഞ്ഞയാഴ്ച വിളിച്ചിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. എന്നാൽ പ്രഭാസിന്റെ സഹായി ആണെന്ന് അവകാശപ്പെട്ടുളള അപരിചിതന്റെ കോൾ വ്യാജമായിരുന്നുവെന്ന് ഒരു അഭിമുഖത്തിലാണ് ഇപ്പോൾ കുടുംബം വെളിപ്പെടുത്തിയിരിക്കുന്നത്. അസുഖബാധിതനായ വെങ്കടിന് ഇപ്പോഴും സാമ്പത്തിക സഹായം ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം പറഞ്ഞു.

യഥാർത്ഥത്തിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഫിഷ് വെങ്കടിന്റെ കുടുംബാംഗം പറയുന്നു. പ്രഭാസിന്റെ സഹായി എന്ന വ്യാജേന ആരോ ഒരാൾ ഞങ്ങളെ വിളിച്ചു. അത് വ്യാജകോൾ ആയിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. ഇങ്ങനെ ഒരു കാര്യം സംഭവിച്ചുവെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഇതുവരെ ഒരു സാമ്പത്തിക സഹായവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഫിഷ് വെങ്കടിന്റെ കുടുംബാംഗം അഭിമുഖത്തിൽ പറഞ്ഞു. പ്രഭാസിന്റെ ടീം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വെങ്കടിന്റെ മകൾ ശ്രാവന്തിയായിരുന്നു രംഗത്തെത്തിയിരുന്നത്.

അതേസമയം തന്നെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാൺ ഫിഷ് വെങ്കടിന് രണ്ട് ലക്ഷം രൂപ നൽകി. കൂടാതെ നടനും സംവിധായകനുമായ വിശ്വക് സെനും രണ്ട് രൂപയുടെ ചെക്ക് കൈമാറിയതായി കുടുംബം അറിയിച്ചിട്ടുണ്ട്. കോമഡി നെഗറ്റീവ് റോളുകളിലൂടെ തെലുഗു പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഫിഷ് വെങ്കട്. തെലങ്കാനയിലെ മത്സ്യത്തൊഴിലാളികൾ സംസാരിക്കുന്നതിനോട് സാമ്യമുളള പ്രാദേശിക ഭാഷാവകഭേദം ഉപയോഗിച്ചുവരുന്നതുകൊണ്ടാണ് നടൻ ഫിഷ് വെങ്കട് എന്ന പേരിൽ അറിയപ്പെടുന്നത്.

Latest Stories

'ഭാവിയുടെ വാഗ്ദാനമായി അവതരിപ്പിച്ചു, രാഹുൽ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ