'ഭർത്താവ് തന്നെക്കാൾ എട്ട് വയസ്സിന് ഇളയതായിരുന്നു'; മൂന്നാം വിവാഹം പരാജയപ്പെടാനുള്ള കാരണം തുറന്ന് പറഞ്ഞ് ചാർമിള

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു ചാർമിള. പിന്നീട് പല കാരണങ്ങളാൽ അഭിനയത്തിൽ നിന്ന് വിട്ടു നിന്ന നടിയുടെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മകന്റെ കൂടെയുള്ള ജീവിതം ആസ്വദിക്കുകയാണ് നടി. വിവാഹമോചന സമയത്ത് മകനെ വിട്ട് കിട്ടണമെന്നുള്ള നടിയുടെ ആവശ്യം വലിയ വാർത്തയായി മാറിയിരുന്നു.

ഇപ്പോഴിതാ ഇതേ കുറിച്ച് മുൻപ് ചാർമിള പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മുൻപ് ജെബി ജംഗ്ഷൻ അതിഥിയായെത്തിയപ്പോഴായിരുന്നു ഇക്കാര്യങ്ങളെക്കുറിച്ച് അവർ സംസാരിച്ചത്. തന്റെ മൂന്നാമത്തെ ഭർത്താവിന്റെ പേര് രാജേഷ് എന്നായിരുന്നു. അദ്ദേഹം തന്റെ അനിയത്തിയുടെ സുഹൃത്താണ്. അങ്ങനെ വീട്ടിൽ വന്ന് കണ്ടുള്ള പരിചയമാണ്. അദ്ദേഹം എന്നെക്കാളും പ്രായം കുറഞ്ഞ ആളായിരുന്നു.

തന്നെക്കാളും എട്ട് വയസിന് ചെറുപ്പമായിരുന്നു രാജേഷ്. വിവാഹം കഴിക്കാനായി രജിസ്റ്റർ ഓഫീസിൽ എത്തിയപ്പോൾ ഇത് ശരിയാകില്ലെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നാൽ ച്ചിൻ തെണ്ടുൽക്കറൊക്കെ അങ്ങനെ വിവാഹം കഴിച്ചതാണെന്ന് പുള്ളി  മറുപടി നൽകിയത്.  പിന്നീട് അദ്ദേഹത്തിൻ്റെ ബെർത്ത് സർട്ടിഫിക്കറ്റ്  കണ്ടപ്പോഴാണ് ഇത്രയും പ്രായവ്യത്യാസം ഉള്ളത് താൻ അറിഞ്ഞത്. നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞെങ്കിലും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും’ നടി പറയുന്നു.

ഇടയ്ക്ക് മകന്റെ പേരിൽ ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായി. ഞാൻ അദ്ദേഹത്തിന്റെ മതത്തിലേക്ക് മാറണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. താൻ ക്രിസ്ത്യനിയാണ്. മറ്റൊരു മതത്തിലേക്ക് കൊച്ചിനെ വളർത്തണമെന്ന് പറഞ്ഞത് തനിക്കിഷ്ടപ്പെട്ടില്ല. കാരണം ഞാൻ ഒരുപാട് പ്രാർഥിച്ചിട്ട് കിട്ടിയ കുഞ്ഞാണ്. അവൻ ക്രിസ്ത്യനായി തന്നെ ഉണ്ടാവണമെന്ന് താനും ആഗ്രഹിച്ചു. പോലീസ് കേസിന് പോയി, അവര് കേസ് എടുത്തില്ല. കാരണം രാജേഷിന്റെ പിതാവ് റിട്ടേയ്ഡ് ഡിവൈഎസ്പി ആയിരുന്നു.

തനിക്ക് പിന്തുണ തരാൻ ആരുമില്ല. ആ സമയത്താണ് മാധ്യമങ്ങൾ ഇതറിഞ്ഞ് വന്നത്. അവരോട് എല്ലാം പറഞ്ഞു. അങ്ങനെയാണ് മോനെ തിരിച്ച് കിട്ടിയത്. മകൻ കോടതിയിൽ അമ്മയുടെ കൂടെ പോവണമെന്ന് പറഞ്ഞു. ഭർത്താവിന് മകനെ കാണാനുള്ള അവകാശം കൊടുത്തു. അദ്ദേഹത്തിന് കുഞ്ഞിനോട് അത്രയും സ്‌നേഹമാണ്. മകനെ കാണാൻ വന്നപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചു. പ്രശ്‌നങ്ങൾ പറഞ്ഞു.

ഇനി മുന്നോട്ട് സുഹൃത്തുക്കളായിരിക്കാമെന്ന് തീരുമാനിച്ചു. തനിക്ക് അധികം ബന്ധുക്കളില്ല. മകന് അച്ഛന്റെ സ്‌നേഹവും കരുതുലുമൊക്കെ കിട്ടണം. അങ്ങനെയാണ് അദ്ദേഹവുമായി സുഹൃത്തുക്കളായി പോവാൻ തീരുമാനിച്ചത്. ഇപ്പോൾ മകന്റെ കൂടെ വലിയ സന്തോഷത്തോടെ ജീവിക്കുകയാണ്. ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ആളാണ് താനെന്നും ചാർമിള കൂട്ടിച്ചേർത്തു

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ