രാത്രി ഷൂട്ട് ചെയ്യാത്ത നടന്മാരുണ്ട്, ഒരു സ്ത്രീ ഇതേ ആവശ്യം ഉന്നയിച്ചാല്‍ എന്തിനാണ് പ്രശ്‌നമാക്കുന്നത്: യാമി ഗൗതം

എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്ന ദീപിക പദുക്കോണിന്റെ ആവശ്യത്തെ പിന്തുണച്ച് നടി യാമി ഗൗതം. എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുകയും രാത്രി ഷൂട്ടുകള്‍ ഒഴിവാക്കുകയും ചെയ്യുന്ന അഭിനേതാക്കള്‍ പതിറ്റാണ്ടുകളായി സിനിമയിലുണ്ട്. ഒരു നടി ഇതേ ആവശ്യം ഉന്നയിക്കുമ്പോള്‍ അത് ഒരു പ്രശ്‌നമായി മാറുന്നത് എന്തുകൊണ്ടാണ് എന്നാണ് യാമി പറയുന്നത്. സിനിമയുടെ ചിത്രീകരണം എട്ട് മണിക്കൂറായി നിജപ്പെടുത്തണം എന്ന ദീപികയുടെ നിലപാട് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തെലുങ്ക് ചിത്രങ്ങളായ സ്പിരിറ്റ്, കല്‍ക്കി 2 എന്നിവയില്‍ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു. ”മറ്റേതൊരു മേഖലയെയും പോലെ ഒരു സമയപരിധി ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ രംഗം അല്‍പം വ്യത്യസ്തമാണ്. ലൊക്കേഷനുകള്‍, അനുമതികള്‍, ക്രമീകരണങ്ങള്‍, മറ്റ് നടീ-നടന്മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.”

”അതിനാല്‍ സമയപരിധി എന്ന ഈ ആശയം, ഒരു നടനും നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള സഹകരണത്തെയും ധാരണയെയും ആശ്രയിച്ചിരിക്കും. ഇത് പതിറ്റാണ്ടുകളായി സംഭവിക്കുന്ന ഒന്നാണ്. ദിവസം എട്ട് മണിക്കൂര്‍ മാത്രം ഷൂട്ട് ചെയ്യുന്ന, ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്യുന്ന, രാത്രി ഷൂട്ട് ചെയ്യാത്ത നടന്മാരുണ്ട്. ഇത് സംവിധായകനും നിര്‍മ്മാതാവും നടനും തമ്മില്‍ മുന്‍കൂട്ടി തീരുമാനിക്കുന്നതാണ്.”

”അപ്പോള്‍ ഒരു നടി ഇതേ കാര്യം പറയുമ്പോള്‍ അത് എന്തിന് ഒരു വിഷയമാകുന്നു? നമ്മളെല്ലാം വളരെ വിചിത്രമായ സാഹചര്യങ്ങളില്‍ കലയും വികാരങ്ങളും സൃഷ്ടിക്കുന്ന മനുഷ്യരാണ്. അതിനാല്‍, നിര്‍മ്മാണത്തിന് അനുയോജ്യമാണെങ്കില്‍ സമയം ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ഞാന്‍ കരുതുന്നു. യോജിച്ചതാണെങ്കില്‍ അവര്‍ മുന്നോട്ട് പോകും, അല്ലെങ്കില്‍ പോകില്ല” എന്നാണ് യാമി പറയുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ