'കഴുത്ത് വേദനയ്ക്ക് ചികിത്സിക്കാന്‍ പോയി, നഗ്നനാക്കി സ്വകാര്യഭാഗത്ത് കുത്തി'; അപമാനകരമായ സംഭവം പറഞ്ഞ് ഷാരൂഖ് ഖാന്‍

കഴുത്ത് വേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയപ്പോള്‍ താന്‍ നേരിട്ട വേദനാജനകവും അപമാനകരവുമായ അനുഭവം പങ്കുവച്ച് ഷാരൂഖ് ഖാന്‍. പ്രോലാപ്സ്ഡ് ഡിസ്‌കിന് ശസ്ത്രക്രിയ നടത്താന്‍ പറഞ്ഞപ്പോള്‍ അന്ധവിശ്വാസം പരിഗണിക്കാന്‍ താന്‍ നിര്‍ബന്ധിതനായതിനെ കുറിച്ചാണ് ഷാരൂഖ് പറയുന്നത്.

തന്റെ ശരീരം തളര്‍ന്നു പോവുകയോ ശബ്ദരഹിതനാക്കുകയോ ചെയ്യാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അക്യുപങ്ചര്‍ രംഗത്തെ സ്‌പെഷ്യലിസ്റ്റായ ഒരാളെ തന്നെയാണ് പിന്‍ തെറാപ്പിയ്ക്കായി താന്‍ സമീപിച്ചതെന്നും ഷാരൂഖ് പറയുന്നു.

തന്റെ കഴുത്തില്‍ സൂചി കുത്തുന്നതിനെ കുറിച്ചുള്ള ചിന്തയില്‍ താന്‍ പരിഭ്രാന്തനായിരുന്നു. തന്റെ കഴുത്തില്‍ സൂചികള്‍ കുത്താന്‍ അയാള്‍ ആഗ്രഹിച്ചില്ല. സ്‌പെഷ്യലിസ്റ്റ് പറയുന്നത് ആദ്യം ശരിക്കും തനിക്ക് മനസിലായില്ല. ‘നിങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കൂ, വസ്ത്രങ്ങള്‍ അഴിക്കൂ’ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

അതിനാല്‍, താന്‍ തന്റെ ഷര്‍ട്ട് അഴിച്ചു. എന്നിട്ടും’വസ്ത്രം അഴിക്കൂ’ എന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. മേശപ്പുറത്ത് നഗ്‌നനായി കിടത്തി, സ്‌പെഷ്യലിസ്റ്റ് ‘വലിയ വലിയ പിന്നു’കള്‍ സ്വകാര്യഭാഗങ്ങളില്‍ കുത്തി. ബാക്കിയുള്ളവ വിവരിക്കാന്‍ കഴിയാത്തത്ര സങ്കടകരമായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരവും വേദനാജനകവുമായ അനുഭവമായിരുന്നു അത്. വേദന അപ്പോള്‍ കാലുകള്‍ക്കിടയിലാണ്, കഴുത്തിലല്ല എന്നതു മാത്രമാണ് ആകെ വന്ന മാറ്റം എന്നാണ് ഷാരൂഖ് പറയുന്നത്. ഡിഎന്‍എയില്‍ പ്രസിദ്ധീകരിച്ച ഒരു കോളത്തിലാണ് ഷാരൂഖ് ഇതിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി