'കഴുത്ത് വേദനയ്ക്ക് ചികിത്സിക്കാന്‍ പോയി, നഗ്നനാക്കി സ്വകാര്യഭാഗത്ത് കുത്തി'; അപമാനകരമായ സംഭവം പറഞ്ഞ് ഷാരൂഖ് ഖാന്‍

കഴുത്ത് വേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയപ്പോള്‍ താന്‍ നേരിട്ട വേദനാജനകവും അപമാനകരവുമായ അനുഭവം പങ്കുവച്ച് ഷാരൂഖ് ഖാന്‍. പ്രോലാപ്സ്ഡ് ഡിസ്‌കിന് ശസ്ത്രക്രിയ നടത്താന്‍ പറഞ്ഞപ്പോള്‍ അന്ധവിശ്വാസം പരിഗണിക്കാന്‍ താന്‍ നിര്‍ബന്ധിതനായതിനെ കുറിച്ചാണ് ഷാരൂഖ് പറയുന്നത്.

തന്റെ ശരീരം തളര്‍ന്നു പോവുകയോ ശബ്ദരഹിതനാക്കുകയോ ചെയ്യാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അക്യുപങ്ചര്‍ രംഗത്തെ സ്‌പെഷ്യലിസ്റ്റായ ഒരാളെ തന്നെയാണ് പിന്‍ തെറാപ്പിയ്ക്കായി താന്‍ സമീപിച്ചതെന്നും ഷാരൂഖ് പറയുന്നു.

തന്റെ കഴുത്തില്‍ സൂചി കുത്തുന്നതിനെ കുറിച്ചുള്ള ചിന്തയില്‍ താന്‍ പരിഭ്രാന്തനായിരുന്നു. തന്റെ കഴുത്തില്‍ സൂചികള്‍ കുത്താന്‍ അയാള്‍ ആഗ്രഹിച്ചില്ല. സ്‌പെഷ്യലിസ്റ്റ് പറയുന്നത് ആദ്യം ശരിക്കും തനിക്ക് മനസിലായില്ല. ‘നിങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കൂ, വസ്ത്രങ്ങള്‍ അഴിക്കൂ’ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

അതിനാല്‍, താന്‍ തന്റെ ഷര്‍ട്ട് അഴിച്ചു. എന്നിട്ടും’വസ്ത്രം അഴിക്കൂ’ എന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. മേശപ്പുറത്ത് നഗ്‌നനായി കിടത്തി, സ്‌പെഷ്യലിസ്റ്റ് ‘വലിയ വലിയ പിന്നു’കള്‍ സ്വകാര്യഭാഗങ്ങളില്‍ കുത്തി. ബാക്കിയുള്ളവ വിവരിക്കാന്‍ കഴിയാത്തത്ര സങ്കടകരമായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരവും വേദനാജനകവുമായ അനുഭവമായിരുന്നു അത്. വേദന അപ്പോള്‍ കാലുകള്‍ക്കിടയിലാണ്, കഴുത്തിലല്ല എന്നതു മാത്രമാണ് ആകെ വന്ന മാറ്റം എന്നാണ് ഷാരൂഖ് പറയുന്നത്. ഡിഎന്‍എയില്‍ പ്രസിദ്ധീകരിച്ച ഒരു കോളത്തിലാണ് ഷാരൂഖ് ഇതിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ