കൊടും വരൾച്ചയുള്ള അവിടെ അമിതാഭ് ബച്ചൻ എത്തിയപ്പോൾ മഴ പെയ്തു തുടങ്ങി, ആലിപ്പഴം വീണു; അദ്ദേഹത്തെ കാണുന്നത് ദൈവമായി : അപൂർവ ലഖിയ

ബോളിവുഡിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചൻ. പലരുടെയും ഹൃദയം ഭരിക്കുന്ന താരം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ആളുകൾ അദ്ദേഹത്തെ വാഴ്ത്തുമ്പോൾ അമിതാഭ് ബച്ചനെ ‘ദൈവം’ എന്ന് വിളിക്കുന്ന ഒരു നഗരം ഇന്ത്യയിലുണ്ട്.

രാജസ്ഥാനിലെ ജയ്സാൽമീറിലെ ആളുകൾ അമിതാഭ് ബച്ചനെ ദൈവവമായാണ് കണക്കാക്കുന്നത് എന്ന് പറയുകയാണ് സംവിധായകൻ അപൂർവ ലഖിയ. ഫ്രൈഡേ ടാക്കീസിലെ പോഡ്‌കാസ്റ്റിനിടെയാണ് അപൂർവ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

അഭിഷേക് ബച്ചനൊപ്പം ‘മുംബൈ സേ ആയാ മേരാ ദോസ്ത്’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, അദ്ദേഹത്തിന്റെ പിതാവ് അമിതാഭ് ബച്ചനും ജയ്‌സാൽമീറിലെ സെറ്റുകളിൽ എത്തിയിരുന്നു എന്ന് പറയുകയാണ് അദ്ദേഹം. ‘ഞങ്ങൾ ജയ്‌സാൽമീറിൽ ‘മുംബൈ സേ ആയാ മേരാ ദോസ്തി’ൻ്റെ ചിത്രീകരണത്തിലായിരുന്നു. ആ സമയത്ത് അവിടെ വരൾച്ച ഉണ്ടായിരുന്നു. അമിതാഭ് ബച്ചൻ പുതുവർഷത്തിനായി അവിടെ വരുകയായിരുന്നു’

‘ജയ ജി, ശ്വേത, അമർ സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ മരുഭൂമിയിലെവിടെയോ ഷൂട്ട് ചെയ്യുകയായിരുന്നു. ജയ്സാൽമീറിൽ ഇത്രയധികം ആഡംബര കാറുകൾ ഒരുമിച്ച് ആരും കണ്ടിട്ടില്ലാത്തതിനാൽ അവരുടെ കാറുകളുടെ ഒരു സംഘം വരുന്നുണ്ടെന്ന് നിങ്ങൾക്ക് ദൂരെ നിന്ന് മനസ്സിലാക്കാൻ കഴിയും’.

രസകരമായ ഒരു കഥ എന്തെന്നാൽ അമിതാഭ് എത്തിയ ഉടനെ തന്നെ കടുത്ത വരൾച്ചയിലൂടെ കടന്നുപോകുന്ന ജയ്‌സാൽമീറിൽ മഴ പെയ്യാൻ തുടങ്ങി. അദ്ദേഹം കാറിൽ നിന്നിറങ്ങി അഭിഷേകിനെ കെട്ടിപ്പിടിച്ച ഉടനെ തന്നെ, കനത്ത മഴ പെയ്യാൻ തുടങ്ങി.

‘നിങ്ങൾ വിശ്വസിക്കില്ല, എന്റെ അമ്മയാണ് സത്യം. അദ്ദേഹം സെറ്റിലേക്ക് വന്നതോടെ മേഘങ്ങൾ കൂടാൻ തുടങ്ങി. ലഗാനിലെ കറുത്ത മേഘങ്ങൾ വരുന്നത് പോലെ. അദ്ദേഹം കാറിൽ നിന്നിറങ്ങി അഭിഷേകിനെ കെട്ടിപ്പിടിച്ചു, ആലിപ്പഴം വീഴാൻ തുടങ്ങി’ എന്ന് സംവിധായകൻ പറഞ്ഞു.

ആളുകൾക്ക് ആശ്വാസം നൽകുന്നതായിരുന്നു ആ ഒരു മഴ. അതിനുശേഷം, ഹോട്ടലിന് പുറത്ത്, ദൈവം വന്നുവെന്ന് കരുതി അദ്ദേഹത്തിന്റെ കാൽക്കൽ തൊടാൻ 40,000-50,000 ആളുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ ദൈവമായി കണക്കാക്കി അദ്ദേഹത്തിന്റെ കാലുകൾ തൊടാൻ ആഗ്രഹിച്ചു നിൽക്കുകയായിരുന്നു അവർ എന്നാണ് സംവിധായകൻ പറഞ്ഞത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ