കൊടും വരൾച്ചയുള്ള അവിടെ അമിതാഭ് ബച്ചൻ എത്തിയപ്പോൾ മഴ പെയ്തു തുടങ്ങി, ആലിപ്പഴം വീണു; അദ്ദേഹത്തെ കാണുന്നത് ദൈവമായി : അപൂർവ ലഖിയ

ബോളിവുഡിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചൻ. പലരുടെയും ഹൃദയം ഭരിക്കുന്ന താരം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ആളുകൾ അദ്ദേഹത്തെ വാഴ്ത്തുമ്പോൾ അമിതാഭ് ബച്ചനെ ‘ദൈവം’ എന്ന് വിളിക്കുന്ന ഒരു നഗരം ഇന്ത്യയിലുണ്ട്.

രാജസ്ഥാനിലെ ജയ്സാൽമീറിലെ ആളുകൾ അമിതാഭ് ബച്ചനെ ദൈവവമായാണ് കണക്കാക്കുന്നത് എന്ന് പറയുകയാണ് സംവിധായകൻ അപൂർവ ലഖിയ. ഫ്രൈഡേ ടാക്കീസിലെ പോഡ്‌കാസ്റ്റിനിടെയാണ് അപൂർവ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

അഭിഷേക് ബച്ചനൊപ്പം ‘മുംബൈ സേ ആയാ മേരാ ദോസ്ത്’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, അദ്ദേഹത്തിന്റെ പിതാവ് അമിതാഭ് ബച്ചനും ജയ്‌സാൽമീറിലെ സെറ്റുകളിൽ എത്തിയിരുന്നു എന്ന് പറയുകയാണ് അദ്ദേഹം. ‘ഞങ്ങൾ ജയ്‌സാൽമീറിൽ ‘മുംബൈ സേ ആയാ മേരാ ദോസ്തി’ൻ്റെ ചിത്രീകരണത്തിലായിരുന്നു. ആ സമയത്ത് അവിടെ വരൾച്ച ഉണ്ടായിരുന്നു. അമിതാഭ് ബച്ചൻ പുതുവർഷത്തിനായി അവിടെ വരുകയായിരുന്നു’

‘ജയ ജി, ശ്വേത, അമർ സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ മരുഭൂമിയിലെവിടെയോ ഷൂട്ട് ചെയ്യുകയായിരുന്നു. ജയ്സാൽമീറിൽ ഇത്രയധികം ആഡംബര കാറുകൾ ഒരുമിച്ച് ആരും കണ്ടിട്ടില്ലാത്തതിനാൽ അവരുടെ കാറുകളുടെ ഒരു സംഘം വരുന്നുണ്ടെന്ന് നിങ്ങൾക്ക് ദൂരെ നിന്ന് മനസ്സിലാക്കാൻ കഴിയും’.

രസകരമായ ഒരു കഥ എന്തെന്നാൽ അമിതാഭ് എത്തിയ ഉടനെ തന്നെ കടുത്ത വരൾച്ചയിലൂടെ കടന്നുപോകുന്ന ജയ്‌സാൽമീറിൽ മഴ പെയ്യാൻ തുടങ്ങി. അദ്ദേഹം കാറിൽ നിന്നിറങ്ങി അഭിഷേകിനെ കെട്ടിപ്പിടിച്ച ഉടനെ തന്നെ, കനത്ത മഴ പെയ്യാൻ തുടങ്ങി.

‘നിങ്ങൾ വിശ്വസിക്കില്ല, എന്റെ അമ്മയാണ് സത്യം. അദ്ദേഹം സെറ്റിലേക്ക് വന്നതോടെ മേഘങ്ങൾ കൂടാൻ തുടങ്ങി. ലഗാനിലെ കറുത്ത മേഘങ്ങൾ വരുന്നത് പോലെ. അദ്ദേഹം കാറിൽ നിന്നിറങ്ങി അഭിഷേകിനെ കെട്ടിപ്പിടിച്ചു, ആലിപ്പഴം വീഴാൻ തുടങ്ങി’ എന്ന് സംവിധായകൻ പറഞ്ഞു.

ആളുകൾക്ക് ആശ്വാസം നൽകുന്നതായിരുന്നു ആ ഒരു മഴ. അതിനുശേഷം, ഹോട്ടലിന് പുറത്ത്, ദൈവം വന്നുവെന്ന് കരുതി അദ്ദേഹത്തിന്റെ കാൽക്കൽ തൊടാൻ 40,000-50,000 ആളുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ ദൈവമായി കണക്കാക്കി അദ്ദേഹത്തിന്റെ കാലുകൾ തൊടാൻ ആഗ്രഹിച്ചു നിൽക്കുകയായിരുന്നു അവർ എന്നാണ് സംവിധായകൻ പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി