ഷീസാന്‍ തുനിഷയെ ചതിച്ചിരിക്കാം, പക്ഷെ അവനെ കുറ്റപ്പെടുത്താനാവില്ല..; വിവാദ പ്രസ്താവനയുമായി ഉര്‍ഫി

നടി തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടി ഉര്‍ഫി ജാവേദ്. ഡിസംബര്‍ 24ന് സീരിയല്‍ സെറ്റിലെ മേക്കപ്പ് റൂമിലാണ് തുനിഷ തൂങ്ങി മരിച്ചത്. സഹനടന്‍ ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഡിപ്രഷനിലായിരുന്ന തുനിഷ സെറ്റില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

തങ്ങളുടെ വിലപ്പെട്ട ജീവന്‍ ആര്‍ക്കും വേണ്ടി നല്‍കരുതെന്ന് പറഞ്ഞ ഉര്‍ഫി, തുനിഷയുടെ മരണത്തിന് കാരണമായി നടന്‍ ഷീസാന്‍ ഖാനെ കുറ്റപ്പെടുത്താന്‍ കഴിയില്ലന്നും പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് നടി തന്റെ പ്രതികരണം പങ്കുവച്ചിരിക്കുന്നത്.

”തുനിഷയുടെ കാര്യത്തില്‍ എന്റെ രണ്ട് വാക്കുകള്‍; അതെ ഷീസന്‍ തെറ്റായിരിക്കാം, അവന്‍ അവളെ ചതിച്ചിരിക്കാം, പക്ഷേ അവളുടെ മരണത്തിന് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നിങ്ങളുടെ കൂടെ നില്‍ക്കാത്ത ഒരാളെ ഒപ്പം നില്‍ക്കുന്നയാളായി കാണരുത്. പെണ്‍കുട്ടികളോടാണ് പറയുന്നത് ആരും, ഞാന്‍ പറയുന്നു നിങ്ങളുടെ വിലയേറിയ ജീവിതം ഇത്തരം ബന്ധത്തിന് വേണ്ടി നല്‍കരുത്.”

”ചിലപ്പോള്‍ ചില ബന്ധങ്ങള്‍ ലോകാവസാനമാണെന്ന് തോന്നിയെക്കാം. എന്നാല്‍ എന്നെ വിശ്വസിക്കൂ, അത് അങ്ങനെയല്ല. നിങ്ങളെ സ്‌നേഹിക്കുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുക അല്ലെങ്കില്‍ നിങ്ങളെ തന്നെ കഠിനായി സ്‌നേഹിക്കുക. നിങ്ങളെ തന്നെ നിങ്ങളുടെ ജീവിത്തിലെ ഹീറോയാക്കുക. ദയവായി കുറച്ച് സമയം നല്‍കുക.”

”ആത്മഹത്യ ചെയ്താലും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല, അവശേഷിക്കുന്നവര്‍ കൂടുതല്‍ കഷ്ടപ്പെടുകയെ ഉള്ളൂ” എന്നാണ് ഉര്‍ഫി പറയുന്നത്. അതേസമയം, മകളുടെ വിയോഗം താങ്ങാന്‍ കഴിയാതെ സംസ്‌കാര ചടങ്ങിനിടെ അമ്മ തളര്‍ന്നുവീണ ഹൃദയഭേദകമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക