ഉത്തരവാദിത്വങ്ങള്‍ പങ്കുവെയ്ക്കാനുള്ളതാണ് 'ഞാന്‍ ജോലിക്ക് പോകുമ്പോള്‍ രണ്‍ബീര്‍ കുഞ്ഞിനെ നോക്കും'; ആലിയ ഭട്ട്

ആദ്യകണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. ഇപ്പോഴിതാ അഭിനയ ജീവിതവും കുഞ്ഞിനെയും ഒരുപോലെ നോക്കി മുന്നോട്ട് പോകാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ആലിയ. പ്രസവശേഷം എത്രയും പെട്ടെന്ന് ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കണമെന്ന് രണ്‍ബീര്‍ തന്നോട് ആവശ്യപ്പെട്ടതായും ആലിയ പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആലിയ. തങ്ങളുടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനുള്ള ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കും ഒരുപോലെയാണെന്ന് ആലിയ പറയുന്നു. ഒരു കുട്ടിയുടെ വളർത്തലിൽ അമ്മ കൂടുതൽ ഇടപെടുന്ന പരമ്പരാഗത സാമൂഹിക മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്തങ്ങൾ പങ്കിടാനാണ് ഇരുവരുടെയും തീരുമാനം.

ഒരു കുഞ്ഞ് വരുന്നതോടെ ജീവിതം കുറച്ചുകൂടി പുതുമയുള്ളതാകും. രണ്‍ബീര്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. കുഞ്ഞുണ്ടായിക്കഴിയുന്ന മാസം മുതല്‍ നീ ജോലിയില്‍ പ്രവേശിക്കൂ. ഒരു മാസം നീ ജോലിക്ക് പോകുക. ആ സമയത്ത് താന്‍ കുഞ്ഞിനെ നോക്കും. അതു കഴിഞ്ഞ് അടുത്ത മാസം താന്‍ ജോലിക്ക് പോകാം. ആ കാലയളവില്‍ നീ കുഞ്ഞിനെ നോക്കിയാല്‍ മതിയെന്നും അദ്ദേഹം എന്നോട് പറഞ്ഞെന്ന് ആലിയ പറഞ്ഞു.

തനിക്ക് വളരെ സന്തോഷം നല്‍കുന്ന വാക്കുകളായിരുന്നു അത്. ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ രണ്‍ബീറും യാതൊരു മടിയും കാണിക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനി വലിയ ഉത്തരവാദിത്തമാണ് വരാന്‍ പോകുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിന് അര്‍ഥം തനിക്ക് ജോലിക്ക് പോകാം എന്നതാണ്. താന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട ഒരു അവസ്ഥയില്ലെന്നും ആലിയ കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക