ആ ഫോട്ടോഗ്രാഫര്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാന്‍ വളരെയധികം സുന്ദരിയാണെന്ന് എനിക്ക് തോന്നി, പിന്നെയാണ് വിവാദമായത്; ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ശര്‍മ്മിള ടാഗോര്‍

അറുപതുകളില്‍ ബോളിവുഡിലെ മിന്നും താരമായിരുന്നു ശര്‍മ്മിള ടാഗോര്‍. കോഫി വിത്ത് കരണ്‍ ഷോയില്‍ എത്തിയപ്പോഴുള്ള ശര്‍മ്മിളയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകനും നടനുമായ സെയ്ഫ് അലിഖാനൊപ്പമാണ് ശര്‍മ്മിള ഷോയില്‍ എത്തിയത്.

അറുപതുകളില്‍ വിവാദമായ തന്റെ പ്രശസ്ത ബിക്കിനി ഷൂട്ടിനെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ശര്‍മ്മിള ഇപ്പോള്‍. ഒരു മാഗസിന് വേണ്ടിയായിരുന്നു ശര്‍മ്മിള ബിക്കിനി ഫോട്ടോഷൂട്ട് നടത്തിയത്. ഈ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിനെ കുറിച്ചുള്ള കരണ്‍ ജോഹറുടെ ചോദ്യത്തോടാണ് ശര്‍മ്മിള പ്രതികരിച്ചത്.

ഫോട്ടോഗ്രാഫര്‍ക്ക് പോലും ആ ഫോട്ടോഷൂട്ട് ചെയ്യുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നല്ലോ എന്നാണ് കരണ്‍ ജോഹര്‍ ചോദിച്ചത്. ഇത് നിന്റെ അമ്മ തന്നെയാണോ എന്ന് തന്നോട് സ്‌കൂളിലെ സുഹൃത്തുക്കള്‍ ചോദിച്ചു എന്നാണ് സെയ്ഫ് അലിഖാന്‍ പറയുന്നത്.

”ഞാന്‍ ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിച്ചത്. അവിടെയുള്ള പിള്ളേര്‍ എന്നോട് ചോദിക്കുമായിരുന്നു, ഇത് നിന്റെ അമ്മ തന്നെയാണോ എന്ന്. അതില്‍ എനിക്ക് അഭിമാനമുണ്ട്” എന്നാണ് സെയ്ഫ് പറയുന്നത്. ഫോട്ടോഗ്രാഫര്‍ ആ ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടെ ആശങ്കപ്പെട്ടിരുന്നുവെന്ന് ശര്‍മ്മിള വ്യക്തമാക്കുന്നുണ്ട്.

”അയാള്‍ ആശങ്കപ്പെടുന്നത് കണ്ടപ്പോള്‍ ഞാന്‍ വളരെയധികം സുന്ദരിയാണെന്ന് എനിക്ക് തോന്നിപ്പോയി. പിന്നീട് അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അതിനെ തെറ്റായി പലരും വ്യാഖ്യാനിച്ചു. അത് പുറത്തുവന്നപ്പോള്‍ ഫിലിംഫെയറിന്റെ ഭാഗമായി ഞാന്‍ ലണ്ടനില്‍ ആയിരുന്നു. അപ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ ശക്തി സമാന്ത എന്നെ വിളിച്ചു. നിങ്ങള്‍ പെട്ടെന്ന് മടങ്ങി വരാമോ എന്ന് ചോദിച്ചു.”

”അത് വരെ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അതില്‍ ഞാന്‍ അസ്വസ്ഥയായി. അങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ഞാന്‍ പട്ടൗഡിയിലേക്ക് ടെലിഗ്രാം അയച്ചു. ഭര്‍ത്താവ് ടൈഗര്‍ പട്ടൗഡിക്ക് സന്ദേശമയച്ചു. എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും എല്ലാ പിന്തുണയും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു” എന്നാണ് ശര്‍മ്മിള പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക