ഒരു പാറ്റയെ കൊല്ലാന്‍ പോലും അവനാവില്ല, പിന്നയല്ലേ കൃഷ്ണമൃഗം.. സല്‍മാന്‍ മൃഗസ്‌നേഹിയാണ്: പിതാവ് സലീം ഖാന്‍

ഒരു പാറ്റയെ പോലും കൊല്ലാന്‍ പറ്റാത്ത തന്റെ മകന്‍ കൃഷ്ണമൃഗത്തെയല്ല ഒന്നിനെയും നോവിക്കില്ലെന്ന് സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയില്‍ നിന്ന് വീണ്ടും വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സലീം ഖാന്‍ പ്രതികരിച്ചത്. മൃഗങ്ങളെ സ്‌നേഹിക്കുന്ന ആളാണ് സല്‍മാന്‍ എന്നും സലിം പറയുന്നുണ്ട്.

മൃഗങ്ങളെ വളരെയധികം സ്നേഹിക്കുന്ന സല്‍മാന്‍ ഖാന് ഒരു പാറ്റയെ പോലും കൊല്ലാന്‍ സാധിക്കില്ല. കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായ സമയത്ത് സല്‍മാനുമായി സംസാരിച്ചു. സല്‍മാന്‍ ഖാന്‍ മൃഗങ്ങളെ സ്നേഹിക്കുന്നു. അവന്‍ സ്നേഹിക്കുകയും നന്നായി സംരക്ഷിക്കുകയും ചെയ്ത ഒരു നായ ഉണ്ടായിരുന്നു.

അസുഖം ബാധിച്ച് മരിച്ചപ്പോള്‍ സല്‍മാന്‍ കരഞ്ഞു. ഞാന്‍ അവനോട് ചോദിച്ചു (കൃഷ്ണമൃഗത്തെ കുറിച്ച്) ആരാണ് അത് ചെയ്തത്? എന്ന്. അവന്‍ പറഞ്ഞു ‘ഞാന്‍ അവിടെ ഇല്ലായിരുന്നു’ എന്ന്. അവന്‍ എന്നോട് കള്ളം പറയില്ല. മൃഗങ്ങളെ കൊല്ലുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. അവന്‍ മൃഗങ്ങളെ സ്നേഹിക്കുന്നു എന്നാണ് സലിം ഖാന്‍ പറയുന്നത്.

എന്നിട്ടും എന്തിനാണ് ബിഷ്ണോയ് സമുദായത്തോട് മാപ്പ് പറഞ്ഞതെന്ന ചോദ്യത്തിന്, താന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് എന്നാണ് സലിം ഖാന്‍ പറയുന്നത്. ഞാന്‍ അത് ചെയ്തുവെന്ന് പറയാന്‍ അവനെ നിര്‍ബന്ധിതനാക്കിയതാണ്. അവനും കൊന്നിട്ടില്ല, ഞാനും ഒരു മൃഗത്തെയും കൊന്നിട്ടില്ല, ഒരു പാറ്റയെ പോലും ഞങ്ങള്‍ക്ക് കൊല്ലാനാകില്ല എന്ന് സലിം ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസവും ബിഷ്ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് വധഭീഷണി വന്നിരുന്നു. അഞ്ച് കോടി രൂപ നല്‍കിയാല്‍ സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്ന ഉപാധിയും വച്ചിരുന്നു. മുംബൈ ട്രാഫിക് പോലീസിന് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്