ബോളിവുഡിലെ 'ഡിസ്കോ ഡാൻസർ'; മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

വെള്ളിത്തിരയിൽ ഫാസ്റ്റ് നമ്പറുകളിലൂടെ ഒരു തലമുറയെ ഇളക്കിമറിച്ച ‘ഇന്ത്യൻ ജാക്സൺ’. അതായിരുന്നു എൺപതുകളിൽ ബോളിവുഡ് ചലച്ചിത്ര ലോകത്തിന്റെ ഹരമായിരുന്ന മിഥുൻ ചക്രവർത്തി എന്ന നടൻ. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ്.

മിഥുൻ ചക്രവർത്തിക്ക് ഇന്നും സിനിമാപ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. കോളേജ് പഠനകാലത്തിന് പിന്നാലെ നക്സലേറ്റായി വീട് വിട്ടിറങ്ങിയ മിഥുൻ ചക്രവർത്തിയുടെ ജീവിതത്തിൽ നടന്നത് പിന്നീട് നടന്നത് അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. വീട് വിട്ടിറങ്ങിയ മിഥുൻ ചക്രത്തിവർത്തി സഹോദരന്റെ മരണത്തിന് പിന്നാലെ തിരികെ വീട്ടിലെത്തി. ഈ സമയമാണ് ഇന്ത്യൻ സിനിമയിലേക്ക് താരം ചുവടു വയ്ക്കുന്നത്.

1976ൽ മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തി സിനിമയിലേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമയിൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം താരം നേടുകയും ചെയ്തു. ആർട്ട് പടങ്ങളിൽ മാത്രമായി ഒതുങ്ങാൻ നടന് താൽപ്പര്യമുണ്ടായിരുന്നില്ല. അതിനാൽ മുഖ്യധാര സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തു.

മൃഗയയ്ക്ക് ശേഷം ഡിസ്കോ ഡാൻസർ, കമാൻഡോ, സുരക്ഷ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി നൽകി. കൂടാതെ, 1989ൽ ആ വർഷം നായകനായി 19 സിനിമകളിൽ അഭിനയിച്ചു എന്ന അവിശ്വസനീയമായ റെക്കോർഡും അദ്ദേഹത്തിനുണ്ട്.
ബോളിവുഡിലെ ‘ഡിസ്കോ കിംഗ്’എന്നറിയപ്പെട്ടിരുന്ന മിഥുൻ്റെ നടത്തിനും, അഭിനയ വൈദഗ്ദ്ധ്യം, നൃത്ത ചുവടുകൾ, ഡയലോഗ് ഡെലിവറി തുടങ്ങി എല്ലാത്തിനും ഒരു പ്രത്യേകതയുണ്ടായിരുന്നു.

റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന സാക്ഷാൽ എൽവിസ് പ്രെസ്‌ലിയുടെ പ്രശസ്തമായ ഡാൻസ് നമ്പറുകൾ, ബ്രേക്ക് ഡാൻസ്, ഹിപ് ഹോപ്, ട്വിസ്റ്റ്, ഡിസ്കോ, അമേരിക്കൻ ലോക്കിങ് പോപ്പിങ് തുടങ്ങിയ വിവിധ ഡാൻസ് സ്റ്റൈലുകൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഡാൻസിനെയും ചെറുപ്പക്കാർക്കിടയിൽ ഹരമാക്കി.

80കളിൽ യുവാക്കളുടെ മനസിനെ ഇളക്കി മറിച്ച മിഥുൻ ചക്രവർത്തി അഭിനയിച്ച ഡാൻസ് നമ്പറുകൾക്കും ഈണമിട്ടത് ഡിസ്ക്കോ സം​ഗീതത്തിന്റെ രാജാവ് എന്നറിയപ്പെട്ടിരുന്ന ബപ്പി- ലാഹിരി ആയിരുന്നു. ബോളിവുഡിൽ നഗരകേന്ദ്രീകൃതമായ നൈറ്റ് ലൈഫ് ഡാൻസിനെ എൺപതുകളിൽ ജനപ്രിയമാക്കിയതും ഇവരായിരുന്നു. ഇരുവരുടെയും പാട്ടുകൾ എക്കാലത്തെയും യുവാക്കളുടെ ഹരമായി മാറി. ഇന്നും ഈ ഗാനങ്ങൾ റീമിക്സുകളായി പുറത്തിറങ്ങുന്നുണ്ട്.

സുഭാഷ് ബിയുടെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായിരുന്ന ഡിസ്കോ ഡാൻസറിലെ ഐ ആം എ ഡിസ്കോ ഡാൻസർ എന്ന ​ഗാനം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ്. ബോളിവുഡിൽ മുൻനിരയിൽ താരത്തിന് ഒരു ഇരിപ്പിടമൊരുക്കിയ ഹിറ്റ് ഗാനം കൂടിയാണ് ഐ ആം എ ഡിസ്കോ ഡാൻസർ. അക്കാലത്ത് ഇന്ത്യയിലെയും റഷ്യയിലെയും ഹിറ്റ് ചാർട്ടുകളിലും ഈ ഗാനം ഇടം പിടിച്ചു.ഇന്ത്യക്ക് പുറമേ റഷ്യയിലും മിഥുന് നിരവധി ആരാധകരുണ്ടായിരുന്നു.

എന്നാൽ കരിയറിൽ നിന്ന് വ്യത്യസ്തമായി, മിഥുൻ ചക്രവർത്തിയുടെ പ്രണയ ജീവിതം ദുരന്തമായിരുന്നു. സരിക, ഹെലീന ലൂക്ക്, യോഗിത ബാലി,ശ്രീദേവി എന്നിവരുൾപ്പെടെ സിനിമാ വ്യവസായത്തിലെ മുൻനിര സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. തൻ്റെ പ്രൊഫഷണൽ നേട്ടങ്ങൾക്ക് പുറമേ, തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വാർത്തകളിലൂടെയും അദ്ദേഹം അക്കാലത്ത് ജനശ്രദ്ധ നേടി.

2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പുരി, തമിഴ് ഭാഷകളിലായി 350 ഓളം ചിത്രങ്ങളിൽ മിഥുൻ ചക്രവർത്തി അഭിനയിച്ചിട്ടുണ്ട്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ