ദീപികയുടെത് ന്യായമായ ആവശ്യം, അത് ആവശ്യപ്പെടാനുള്ള സ്ഥാനത്ത് അവര്‍ എത്തിയതില്‍ എനിക്ക് സന്തോഷം..; പിന്തുണയുമായി മണിരത്‌നം

സന്ദീപ് റെഡ്ഡി വംഗ ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദീപിക പദുക്കോണ്‍. ‘സ്പിരിറ്റ്’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി ദീപിക വലിയ പ്രതിഫലം ലാഭവിഹിതത്തിന്റെ ഭാഗവും സമയവും ആവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയത്. പിന്നാലെ സിനിമയില്‍ നിന്നും ദീപികയെ മാറ്റി തൃപ്തി ദിമ്രിയെ നായികയാക്കിയിരുന്നു.

നടി വൃത്തികെട്ട പിആര്‍ ഗംയിം കളിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകനും രംഗത്തെത്തിയതോടെ ദീപികയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു. ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം ഇപ്പോള്‍. എട്ട് മണിക്കൂര്‍ ജോലി സമയം വേണമെന്ന അവരുടെ അഭ്യര്‍ത്ഥനയെ ‘ന്യായമായ ആവശ്യമാണ്’ എന്ന് മണിരത്‌നം വ്യക്തമാക്കി.

”അത് ന്യായമായ ഒരു ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ അത് ആവശ്യപ്പെടാന്‍ കഴിയുന്ന സ്ഥാനത്ത് എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ അത് പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നു. അത് ചോദിക്കുന്നത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്.”

”അത് മുന്‍ഗണനയായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ അത് അംഗീകരിക്കുകയും മനസിലാക്കുകയും അതിന് ചുറ്റും പ്രവര്‍ത്തിക്കുകയും വേണം” എന്നാണ് മണിരത്‌നം ന്യൂസ് 18നോട് പ്രതികരിച്ചത്. അതേസമയം, സ്പിരിറ്റിന്റെ കഥ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് പേര് വെളിപ്പെടുത്താത്ത ഒരു നടനെയും സംവിധായകന്‍ വിമര്‍ശിച്ചു.

ദീപികയാണ് സിനിമയുടെ കഥ ചോര്‍ത്തിയത് എന്ന് പേരെടുത്ത് പറയാതെ സന്ദീപ് റെഡ്ഡി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് മണിരത്‌നം പ്രതികരിച്ചത്. ‘ഒരു യുവ അഭിനേതാവിനെ കുറ്റപ്പെടുത്തി എന്റെ കഥയെ പുറത്തുവിടുന്നതാണോ നിങ്ങളുടെ സ്ത്രീവാദം?’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു സന്ദീപിന്റെ വിമര്‍ശനം.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ