'പോണ്‍ താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? പിന്നെ എന്തിനാണ് ഉര്‍ഫിയെയും നിയയെയും വിമര്‍ശിക്കുന്നത്?'; വിവാദ ട്വീറ്റുമായി കെ.ആര്‍.കെ

ഉര്‍ഫി ജാവേദിനെ പോലെ തന്നെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നിയ ശര്‍മ്മ. ഉര്‍ഫി ജാവേദിനെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനിടെ നടന്‍ കമല്‍ ആര്‍ ഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

ഉര്‍ഫിയെയും നിയ ശര്‍മയെയും തങ്ങളുടെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവരെ സണ്ണി ലിയോണിനെ ചൂണ്ടിക്കാണിച്ചാണ് കെആര്‍കെ വിമര്‍ശിച്ചിരിക്കുന്നത്. ഉര്‍ഫിയെയും നിയയെയും പിന്തുണയ്ക്കുകയാണെന്ന തോന്നലുണ്ടാക്കി, സണ്ണി ലിയോണാണ് ഇതിനൊക്കെ കാരണം എന്നായിരുന്നു കെആര്‍കെ പറഞ്ഞത്.

”ഇപ്പോള്‍ എന്തിനാണ് ഉര്‍ഫിയെയും നിയയെയും മറ്റ് മേഡേണ്‍ പെണ്‍കുട്ടികളേയും വിമര്‍ശിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ക്ക് എല്ലാം പ്രചോദനമായി മാറിയ സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? നിങ്ങള്‍ ഒരു പോണ്‍ താരത്തെ (രണ്ടു ദിവസം മുമ്പ് വരെ പോണ്‍ സിനിമകള്‍ വിറ്റ) നല്ല പെണ്‍കുട്ടിയായി കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണ്” എന്നാണ് കെആര്‍കെയുടെ ട്വീറ്റ്.

വിഷയത്തില്‍ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ആദ്യ വായനയില്‍ കെആര്‍കെ നിയയെയും ഉര്‍ഫിയെയും പിന്തുണച്ചതാണെന്ന് തോന്നുമെങ്കില്‍ അങ്ങനെയല്ല എന്നാണ് പലരും പ്രതികരിക്കുന്നത്. സണ്ണി ലിയോണിന് എതിരെയുള്ള കടന്നാക്രമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഉര്‍ഫി ആയാലും നിയ ആയാലും സണ്ണി ലിയോണായാലും വസ്ത്രവും അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഇവര്‍ക്ക് എല്ലാവര്‍ക്കും എതിരെ നടക്കുന്നത് സദാചാര ആക്രമണമാണെന്നും ചിലര്‍ കമന്റ് ചെയ്തു. അതേസമയം, ഉര്‍ഫിയുടെ വസ്ത്രധാരണം യുവാക്കളെ വഴി തെറ്റിക്കുന്നതാണ് എന്നായിരുന്നു ചേതന്‍ ഭഗത് പറഞ്ഞത്.

റേപ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ചേതന്റെ പ്രതികരണമെന്ന് ഉര്‍ഫി പ്രതികരിച്ചിരുന്നു. പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എണ്‍പതുകളിലെ ചിന്തയാണെന്നും ഉര്‍ഫി തിരിച്ചടിച്ചിരുന്നു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ