ഞാന്‍ എടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് മനസിലായി, സിനിമ ഒ.ടി.ടിയില്‍ ഇറക്കിയാല്‍ മതിയേനെ: കങ്കണ

‘എമര്‍ജന്‍സി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്ന് കങ്കണ റണാവത്ത്. ഈ സിനിമ സംവിധാനം ചെയ്തതും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതും തെറ്റായിരുന്നു എന്നാണ് കങ്കണ പറയുന്നത്. സിനിമ സെന്‍സര്‍ ചെയ്യാന്‍ വൈകിയതോടെ തനിക്ക് ഭയമായി.

”സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനെടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് തോന്നി. ഒ.ടി.ടിയില്‍ ആണെങ്കില്‍ എനിക്ക് മികച്ച ഡീല്‍ ലഭിച്ചേനെ. അങ്ങനെയാണെങ്കില്‍ എനിക്ക് സെന്‍സര്‍ഷിപ്പ് നടത്തേണ്ടി വരില്ലായിരുന്നു, എന്റെ സിനിമയെ ഇങ്ങനെ ഇഴകീറി പരിശോധിക്കില്ലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് എന്തൊക്കെ എടുത്ത് കളയുമെന്നോ കളയാതിരിക്കുമെന്നോ എനിക്ക് അറിയില്ല” എന്നാണ് കങ്കണ പറയുന്നത്.

സിനിമ ഒരുക്കുമ്പോള്‍ താന്‍ പല തെറ്റായ തിരഞ്ഞെടുപ്പുകളും താന്‍ നടത്തിയിട്ടുണ്ടെന്നും കങ്കണ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ”ഞാന്‍ പല തെറ്റായ തിരഞ്ഞെടുപ്പുകളും നടത്തിയതായി എനിക്ക് തോന്നി. എനിക്കിത് സംവിധാനം ചെയ്യണമെന്ന് തന്നെയായിരുന്നു” എന്നും കങ്കണ പറയുന്നുണ്ട്.

അതേസമയം, സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തിയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മ്മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി അറിയിച്ചിരുന്നു. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലര്‍ ചേര്‍ന്ന് എമര്‍ജന്‍സിയുടെ പ്രദര്‍ശനം പൂര്‍ണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരഗാന്ധിയുടെ ഭരണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 17നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുന്നത്. വിശാഖിന്റെ ബോളിവുഡിലെ ആദ്യ ചിത്രം കൂടിയാണ് എമര്‍ജന്‍സി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്