വെള്ളിയാഴ്ച മുടി വെട്ടില്ല, കറുപ്പ് വസ്ത്രം ധരിക്കില്ല.. അമ്മ മരിച്ചതോടെ ഞാനും വിശ്വാസിയായി മാറി: ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നിങ്ങനെ കുറേ വിശ്വാസങ്ങള്‍ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം താനും അതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്.

നമ്മുടെ ചില കാര്യങ്ങള്‍ പ്രത്യേക ദിവസങ്ങളില്‍ ചെയ്യണമായിരുന്നു. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കുരുത്. കാരണം അത് ലക്ഷ്മി ദേവിയെ തടയും. അത്തരം അന്ധവിശ്വാസങ്ങളിലൊന്നും താന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍, അമ്മ മരിച്ചതിന് ശേഷം താന്‍ അതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി.

അമ്മ ഉണ്ടായിരുന്നപ്പോള്‍ താന്‍ ഇത്രയും മതവിശ്വാസിയും ആത്മീയ ചായ്വുള്ള ആളായിരുന്നോ എന്ന് അറിയില്ലായിരുന്നു. അമ്മ ചെയ്യുന്നത് കൊണ്ട് തങ്ങള്‍ എല്ലാവരും ആ രീതികള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, തങ്ങളുടെ സംസ്‌കാരവും ചരിത്രവും ഹിന്ദുമതവുമായുള്ള ബന്ധവും എല്ലാം കൂടി.

താന്‍ മതത്തില്‍ കൂടുതല്‍ അഭയം പ്രാപിക്കാന്‍ തുടങ്ങി. തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തോടും ബാലാജിയോടും അമ്മയ്ക്ക് വളരെ ഭക്തിയുണ്ടായിരുന്നു. എപ്പോഴും ‘നാരായണ നാരായണ’ എന്ന് നാമം ജപിക്കുമായിരുന്നു. എല്ലാ വര്‍ഷവും ജന്മദിനത്തില്‍ അമ്മ ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു.

അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാ വര്‍ഷവും ക്ഷേത്രം സന്ദര്‍ശിക്കാന്‍ താന്‍ തീരുമാനിച്ചു. അമ്മയുടെ മരണവുമായി താന്‍ പൂര്‍ണമായി പൊരുത്തപ്പെട്ടിട്ടില്ല എന്നും ജാന്‍വി കപൂര്‍ വ്യക്തമാക്കി. അതേസമയം, ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരിക്കിലാണ് ജാന്‍വി ഇപ്പോള്‍.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി