'ഈ ആഗ്രഹം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല'; ഋഷി കപൂറിന് ഒപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് ജാക്കി ഷ്രോഫ്

ബോളിവുഡ് ഇതിഹാസം ഋഷി കപൂറിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ നടക്കാതിരുന്ന ഒരു ആഗ്രഹം വ്യക്തമാക്കുകയാണ് നടന്‍ ജാക്കി ഷ്രോഫ്. ഇതുവരെ ഒരുമിച്ച് ക്യാമറക്ക് മുന്നില്‍ എത്താന്‍ സാധിച്ചിട്ടില്ല, ഇനി അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് ജാക്കി ഷ്രോഫ് പറഞ്ഞു.

“”ചിന്റുജി എപ്പോഴും പറയുമായിരുന്നു “ജഗ്ഗു ദാദാ, നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം. പല സിനിമകളിലും ഒന്നിച്ചെത്തിയെങ്കിലും സ്‌ക്രീനില്‍ ഒപ്പം നിന്ന് അഭിനയിച്ചിട്ടില്ല.” മുതിര്‍ന്ന മികച്ച നടനായതിനാല്‍ എനിക്കും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. സങ്കടം തോന്നുന്നു ഇനി അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ല. ഏറ്റവും വിലയേറിയ രത്‌നമാണ് നഷ്ടമായത്”” എന്ന് ജാക്കി ഷ്രോഫ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

1973-ല്‍ “ബോബി” എന്ന ചിത്രം പുറത്തെത്തിയപ്പോള്‍ മുംബൈയില്‍ വെച്ച് ഋഷി കപൂറിനെ കണ്ടതിനെ കുറിച്ചും ജാക്കി ഷ്രോഫ് പറഞ്ഞു. ഏപ്രില്‍ 30-ന് ആണ് ഋഷി കപൂര്‍ അന്തരിച്ചത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്