സെക്‌സി ടാഗില്‍ അറിയപ്പെടാനാണ് ഇഷ്ടം, സ്‌ട്രെച്ച് മാര്‍ക്കിന്റെ പേരില്‍ ട്രോളുന്നവര്‍ തുടരട്ടെ: മലൈക

സെക്‌സി എന്നറിയപ്പെടാനാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് നടി മലൈക അറോറ. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. ട്രോള്‍ ചെയ്യുന്നവര്‍ അങ്ങനെ തുടരട്ടെ എന്നും പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലൈക പറഞ്ഞു.

സൗമ്യവും ബോറിങ്ങുമായി അറിയപ്പെടുന്നതിനേക്കാള്‍ സെക്‌സി, സ്‌പൈസി ടാഗ് ലൈനില്‍ അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എപ്പോഴും പറയാറുണ്ട്. സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉള്ളതിന്റെ പേരില്‍ ട്രോള്‍ ചെയ്യുന്നവര്‍ അതു തുടരട്ടെ. അതില്‍ തനിക്ക് ആശങ്കയില്ല.

ആളുകള്‍ക്ക് ജീവിതത്തില്‍ കഠിനമായ അരക്ഷിതാവസ്ഥകളുണ്ട്. ഓരോ വര്‍ഷം കൂടുതല്‍ മെച്ചപ്പെട്ടതാണെന്നതിന്റെ തെളിവാണ് തന്റെ നരച്ച മുടിയിഴകള്‍ എന്നാണ് മലൈക പറയുന്നത്. ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍ഷിബാനി ദണ്ഡേകര്‍ താരദമ്പതികളുടെ റിസപ്ഷന് മലൈക ധരിച്ച വസ്ത്രത്തിന് വിമര്‍ശനങ്ങളുണ്ടായിരുന്നു.

ഇത്തരം വിമര്‍ശനങ്ങളിലൂടെ ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പും വ്യക്തമാകുന്നുവെന്നാണ് മലൈക പറഞ്ഞത്. ഇതേ വസ്ത്രം റിയാനയോ ജെന്നിഫര്‍ ലോപ്പസോ ബിയോന്‍സയോ ധരിച്ചാല്‍ മനോഹരം എന്നു പറയും.

എന്നാല്‍ താന്‍ ധരിച്ചാല്‍ ‘അവള്‍ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും അഭിപ്രായം. ഇത് ഇരട്ടത്താപ്പാണ്. ഇത്തരം ട്രോളുകള്‍ ആദ്യമൊക്കെ തന്നെ അലട്ടിയിരുന്നു. മാതാപിതാക്കള്‍ ഇന്നും അസ്വസ്ഥരാവാറുണ്ട്. എന്നാല്‍ അത്തരം ചപ്പുചവറുകള്‍ വായിക്കരുത് എന്നാണ് അവരോട് പറയാറെന്നും താരം വ്യക്തമാക്കി.

Latest Stories

നിലമ്പൂരില്‍ ഇടത് വോട്ടുകള്‍ പിവി അന്‍വറിന് ലഭിച്ചു; നിലപാടില്‍ മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍

സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് മുഖ്യമന്ത്രി

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി