എന്റെ ബിക്കിനി ചിത്രങ്ങള്‍ ആവശ്യപ്പെട്ട് കമന്റുകള്‍ വരും.. സ്ത്രീകളെ ഓണ്‍ലൈനില്‍ ഉപദ്രവിക്കുന്നതിനും കടുത്ത ശിക്ഷ വേണം: ഹുമ ഖുറേഷി

സ്ത്രീകള്‍ക്ക് നേരെ ഓണ്‍ലൈനിലൂടെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും കടുത്ത ശിക്ഷ വേണമെന്ന് നടി ഹുമ ഖുറേഷി. പൊതുസ്ഥലങ്ങളിലെ പീഡനത്തിന് തുല്യമായ നിയമപരമായ പരിഗണന ഡിജിറ്റല്‍ ഉപദ്രവങ്ങള്‍ക്കും ലഭിക്കണം എന്നാണ് ഹുമ ആവശ്യപ്പെട്ടത്. ‘ദി മെയില്‍ ഫെമിനിസ്റ്റ്’ എന്ന മാധ്യമത്തോടാണ് ഹുമ സംസാരിച്ചത്.

വെറുപ്പുളവാക്കുന്ന കമന്റുകള്‍ തനിക്ക് വരാറുണ്ടെന്നും ഹുമ പറയുന്നുണ്ട്. ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകള്‍ വരാറുണ്ട്. ഇത് വെറുപ്പുളവാക്കുന്നതും ദുഃഖകരവുമാണ്. ഓണ്‍ലൈനില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ലളിതമായ തോതിലുള്ള ദുഷ്‌പെരുമാറ്റമല്ല.

ട്രോള്‍ ചെയ്യുന്നതിനെയും ആവശ്യപ്പെടാത്ത സന്ദേശങ്ങളെയും പലരും ഇപ്പോഴും നിസ്സാരമായോ നിരുപദ്രവകരമായോ ആണ് കാണുന്നത്. എന്നാല്‍ അതുണ്ടാക്കുന്ന വൈകാരിക ആഘാതവും അന്തസ്സിന് ഏല്‍ക്കുന്ന മുറിവും ഒന്നു തന്നെയാണ്. വസ്ത്രം, ജോലി, ശരീരം, ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ എന്നിവയിലുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് സമൂഹം നിര്‍ത്തണം.

എന്റെ അഭിപ്രായത്തില്‍, ഒരു സ്ത്രീയെ തെരുവില്‍ വച്ച് ഉപദ്രവിക്കുന്നതിനും ഓണ്‍ലൈനില്‍ ഉപദ്രവിക്കുന്നതിനും ഒരേ ശിക്ഷയായിരിക്കണം. അതില്‍ ഒരു വ്യത്യാസവുമില്ല. എന്റെ ഡിഎമ്മിലേക്ക് നുഴഞ്ഞുകയറുകയോ, അശ്ലീല ചിത്രങ്ങള്‍ അയക്കുകയോ, എന്റെ പോസ്റ്റുകളില്‍ മോശം കമന്റുകള്‍ എഴുതുകയോ ചെയ്യുകയാണെങ്കില്‍, ഒരു പൊതുസ്ഥലത്ത് മോശമായി പെരുമാറുന്ന ഒരാള്‍ക്ക് ലഭിക്കുന്ന അതേ പ്രത്യാഘാതങ്ങള്‍ തന്നെ നിങ്ങള്‍ക്കും നേരിടേണ്ടി വരും.

സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു, എന്ത് മേക്കപ്പ് ഉപയോഗിക്കുന്നു, എങ്ങനെ ജീവിക്കുന്നു, എന്ത് ജോലി ചെയ്യുന്നു, എപ്പോള്‍ വീട്ടില്‍ വരുന്നു, അല്ലെങ്കില്‍ അവരുടെ ശരീരഭാരം എത്രയാണ് എന്നതിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ ദയവായി നിര്‍ത്തുക എന്നാണ് ഹുമ ഖുറേഷി പറയുന്നത്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ