അവന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍; വിമര്‍ശനവുമായി സുശാന്തിന്റെ സഹോദരി

രൺബീർ കപൂർ ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കരൺ ജോഹർ നിർമ്മിച്ച ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് എതിരെ വിമർശനങ്ങളുമായി അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ സഹോദരി മീതു. തന്റെ സഹോദരന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡാകെ ചാമ്പലാവാനെന്ന് മീതു സിംഗ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് നേരെയായിരുന്നു മീതുവിന്റെ വിമർശനം.

സുശാന്തിന്റെ ബ്രഹ്മാസ്ത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍. വിനയമോ പരസ്പര ബഹുമാനമോ ഇല്ലാത്ത ബോളിവുഡിന് എപ്പോഴും ജനങ്ങളോട് ആജ്ഞാപിക്കാനാണ് താല്‍പര്യം. ധാര്‍മിക മൂല്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ രാജ്യത്തിന് ഇതുപോലെയുള്ള ആള്‍ക്കാരെ എങ്ങനെയാണ് രാജ്യത്തിന്റെ മുഖമായി ഉയര്‍ത്തി കാണിക്കാനാവുക. ജനങ്ങളുടെ സ്നേഹം നേടിയെടുക്കുന്നതിൽ അവർ പരാജയപ്പെട്ടു.

ജീവിതത്തിന്റെ ഗുണനിലവാരവും ധാർമ്മിക മൂല്യങ്ങളും മാത്രമാണ് പ്രശംസയും ആദരവും നേടുന്നതെന്നും മീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സുശാന്തിന്റെ ഫോട്ടോ സഹിതമായിരുന്നു സഹോദരിയുടെ പോസ്റ്റ്. മീതുവിന്റെ പോസ്റ്റിന് താഴെ ‘ജസ്റ്റിസ് ഫോർ സുശാന്ത്, ബോയ്‌കോട്ട് ബോളിവുഡ്’ തുടങ്ങി നിരവധി ഹാഷ്ടാഗുകളാണ് പ്രത്യക്ഷപ്പെട്ടത്.

2020 ജൂൺ 14 നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിന് നേരെ കടുത്ത പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ബോളിവുഡിന്റെ നെപ്പോട്ടിസം കൾച്ചറും യാതൊരു സിനിമാ പശ്ചാത്തലവും ഇല്ലാതെ പുറത്തുനിന്ന് വരുന്നവരെ അവഗണിക്കുന്നതും സുശാന്തിന്റെ മരണത്തിന് പിന്നിലെ കാരണമായി ആരോപിക്കപ്പെട്ടിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക