കങ്കണ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി, അവര്‍ ഇങ്ങനെ ചെയ്തത് ശരിയായില്ല: ഇമ്രാന്‍ ഹാഷ്മി

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശക്തമായി പ്രതികരിച്ച താരമാണ് കങ്കണ റണാവത്ത്. ബോളിവുഡ് മുഴുവനും ലഹരിക്ക് അടിമകളാണെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍. നടി പറയുന്നത് അവരുടെ അഭിപ്രായമാകാം, എന്നാല്‍ ഇന്‍ഡസ്ട്രിയെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് നടന്‍ പറയുന്നത്.

2020ല്‍ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തതിന് പിന്നാലെ ആയിരുന്നു കങ്കണ ബോളിവുഡിനെ അടച്ചാക്ഷേപിച്ചത്. ബോളിവുഡിലെ നെപ്പോട്ടിസത്തെ കുറിച്ച് കങ്കണ പറയുന്നത് കേട്ടപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുപോയി എന്നാണ് ഒരു അഭിമുഖത്തില്‍ ഹാഷ്മി പറഞ്ഞിരിക്കുന്നത്.

”നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും കങ്കണ മികച്ച ഒരാളാണ്. ഇന്‍ഡസ്ട്രിയില്‍ അവര്‍ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടാകാം. തുടക്ക സമയങ്ങളില്‍ അവര്‍ക്ക് വേണ്ട സ്വീകാര്യത ലഭിച്ചിട്ടുണ്ടാകില്ല. എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യത ലഭിക്കണമെന്നുമില്ല. കങ്കണയ്ക്കൊപ്പം ഗാങ്സ്റ്റര്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല അനുഭവമായിരുന്നു.”

”കരിയറിന്റെ മികച്ച സമയമായിട്ടും ആ ചിത്രത്തില്‍ ഞാന്‍ വില്ലന്‍ കഥാപാത്രമായി എത്തിയപ്പോള്‍ കങ്കണ കേന്ദ്ര കഥാപാത്രമായി. കങ്കണ പറയുന്ന സ്വജനപക്ഷപാതം ഉണ്ടായിരുന്നുവെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു” എന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.

ആളുകളെല്ലാം പറയുന്നു ബോളിവുഡ് മുഴുവന്‍ ലഹരി അടിമകളാണെന്നും നെപ്പോട്ടിസമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും. കങ്കണയ്ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. എന്നാല്‍ ഇന്റസ്ട്രിയെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരും ലഹരിക്ക് അടിമകള്‍ അല്ല എന്നും ഇമ്രാന്‍ ഹാഷ്മി വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക