വിജയ് സേതുപതിയെ കൊണ്ടുവന്നതില്‍ സെയ്ഫ് അലിഖാന്‍ അസ്വസ്ഥനായി, അദ്ദേഹത്തോട് മാപ്പ് പറയേണ്ടി വന്നു; വെളിപ്പെടുത്തി സംവിധായകന്‍

വിജയ് സേതുപതിയുടെതായി ഇനി ‘മെറി ക്രിസ്മസ്’ എന്ന ബോളിവുഡ് ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. കത്രീന കൈഫ് നായികയാകുന്ന ചിത്രം 2024 ജനുവരി 12ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയെ ആയിരുന്നില്ല സെയ്ഫ് അലിഖാനെ ആയിരുന്നു ആദ്യം നായകനായി തീരുമാനിച്ചിരുന്നത്.

പിന്നീടാണ് സെയ്ഫിനെ മാറ്റി സേതുപതിയെ കാസ്റ്റ് ചെയ്തത്. ഇതോടെ സെയ്ഫ് അസ്വസ്ഥനായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീറാം രാഘവന്‍. ”മെറി ക്രിസ്മസ് ചിത്രത്തില്‍ നായകനായി പരിഗണിച്ചിരുന്നത് സെയ്ഫ് അലിഖാനെ ആയിരുന്നു. അദ്ദേഹത്തിനോട് കഥ പറയുകയും ചെയ്തു.”

”ഇതിന് മുമ്പ് കത്രീനയും സെയ്ഫും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിന് ഒരു പുതിയ മുഖം വേണമെന്ന് തോന്നി. അങ്ങനെയാണ് വിജയ് സേതുപതിയില്‍ എത്തുന്നത്. കാസ്റ്റിംഗ് മാറ്റം സെയ്ഫിനെ ഏറെ നിരാശപ്പെടുത്തിയിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണ്.”

”ഇതിന് മുമ്പ് ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ പുതുമയുള്ളത് വേണമെന്ന് എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തിനോട് ക്ഷമ ചോദിക്കുകയും ചെയ്തു” എന്നാണ് ശ്രീറാം രാഘവന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അതേസമയം, ഹിന്ദി, തമിഴ് ഭാഷകളിലായാണ് മെറി ക്രിസ്മസ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. സഞ്ജയ് കപൂര്‍, വിനയ് പഥക്, പ്രതിമ കണ്ണന്‍, ടിന്നു ആനന്ദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. തമിഴില്‍ ഇവര്‍ക്ക് പകരം രാധിക ശരത്കുമാര്‍, ഷണ്മുഖരാജ, കെവിന്‍ ജെയ് ബാബു, രാജേഷ് വില്ല്യംസുമാണ് അഭിനയിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക