മാരിറ്റല്‍ റേപ്പ് സീനിന് കടുത്ത വിമര്‍ശനം, 'അനിമലി'ലെ യഥാര്‍ത്ഥ മൃഗത്തെ കാണിക്കാന്‍ എന്ന് നായിക; പ്രതികരിച്ച് ബോബി ഡിയോള്‍

‘അനിമല്‍’ ചിത്രത്തിലെ സ്ത്രീ വിരുദ്ധത വിവാദങ്ങളില്‍ നിറഞ്ഞിട്ടും ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമാണ് നേടുന്നത്. ചിത്രത്തില്‍ രണ്‍ബിര്‍ അവതരിപ്പിച്ച രണ്‍വിജയ്, തൃപ്തി ദിമ്രി അവതരിപ്പിച്ച സോയ, രശ്മിക മന്ദാനയുടെ കഥാപാത്രം ഗീതാഞ്ജലി എന്നിവര്‍ക്കൊപ്പം ബോബി ഡിയോള്‍ അവതരിപ്പിച്ച അബ്രാര്‍ എന്ന കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തില്‍ ഏറെ വിവാദമായ മാരിറ്റല്‍ റേപ്പ് സീന്‍ ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബോബി ഡിയോള്‍ ഇപ്പോള്‍. ഊമയായ വില്ലന്‍ കഥാപാത്രത്തെയാണ് ബോബി ചിത്രത്തില്‍ അവതരിപ്പിച്ചത്. തന്റെ മൂന്നാം വിവാഹത്തിന് ശേഷം ഭാര്യയെ റേപ്പ് ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

”എന്റെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു ഊമയായി തന്നെ എനിക്ക് ഇതില്‍ ഒരുപാട് ചെയ്യാനുണ്ട് എന്ന്. ഡയലോഗുകള്‍ ഒന്നുമില്ലാത്തതിനാല്‍ തന്നെ ആ കഥാപാത്രം ചെയ്യാനായി എനിക്ക് ഒരു പ്രത്യേക ഊര്‍ജം ലഭിച്ചിരുന്നു. അഭിനയിക്കുമ്പോള്‍ എനിക്ക് ഒരു തടസവും തോന്നിയില്ല.”

”സ്ത്രീകളോട് ഇങ്ങനെയൊക്കെ പെരുമാറുന്ന വളരെ മോശമായ, ദുഷ്ടനായ ഒരു കഥാപാത്രമാണത്. യഥാര്‍ത്ഥത്തില്‍ അവന്‍ തന്റെ മൂന്ന് ഭാര്യമാരോടും റൊമാന്റിക് ആണ്” എന്നാണ് ബോബി ഡിയോള്‍ പറയുന്നത്. അതേസമയം, ചിത്രത്തില്‍ മാന്‍സി തക്‌സക് ആണ് ബോബിയുടെ മൂന്നാമത്തെ ഭാര്യയായി വേഷമിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് മാന്‍സിയും പ്രതികരിച്ചിരുന്നു. ”തീര്‍ച്ചയായും അത് ഞെട്ടിക്കുന്നതാണ്. അവരുടെ വിവാഹം അങ്ങനെ അവസാനിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. വിവാഹ സീനിലെ ലൈറ്റുകളും ആര്‍ട്ട് വര്‍ക്കുകളും എല്ലാം മനോഹരമാണ്.”

”അതിലെ പാട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. മനോഹരമായി അത് നീങ്ങിയെങ്കിലും അവസാനം പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതുന്നില്ല. ഒരു മൃഗം തന്നെയാണ് വരുന്നതെന്ന് പറയാനായിരുന്നു അത്. രണ്‍ബിറിന്റെ കഥാപാത്രം അങ്ങനെയാണെങ്കില്‍ വില്ലന്‍ മോശമാകുമോ? ബോബി സാറിന്റെ കഥാപാത്രം യഥാര്‍ത്ഥ മൃഗത്തെയാണ് സൂചിപ്പിക്കുന്നത്” എന്നാണ് മാന്‍സി പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ