എന്തുകൊണ്ടാണ് കങ്കണയെ സംസാരിക്കാന്‍ അനുവദിക്കാത്തത്? അവള്‍ ധീരയായ പെണ്‍കുട്ടി: അനുപം ഖേര്‍

കങ്കണ റണാവത്തിനെ അഭിനന്ദിച്ച് നടന്‍ അനുപം ഖേര്‍. കങ്കണ ധീരയായ പെണ്‍കുട്ടിയാണ്, സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുന്നവര്‍ നടിയുടെ വിജയത്തെ അഭിമാനത്തോടെ ആഘോഷിക്കണം. കൂടെ ജോലി ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച സംവിധായികയാണ് കങ്കണയെന്നും അനുപം ഖേര്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതു പോലെ എന്തുകൊണ്ടാണ് നമ്മള്‍ അവള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കാത്തത്? 534 സിനികളില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അവര്‍ എന്നാണ് അനുപം ഖേര്‍ പറയുന്നത്.

കങ്കണയുടെ വിവാദ പരാമര്‍ശത്തോടും അനുപം ഖേര്‍ പ്രതികരിച്ചു. രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള കങ്കണയുടെ പരാമര്‍ശം വിവാദമായിരുന്നു. ‘പത്താന്‍’ സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് ആയിരുന്നു കങ്കണയുടെ ട്വീറ്റ്.

കലയ്ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നും മതത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും താന്‍ കരുതുന്നു. മതത്തെ അടിസ്ഥാനമാക്കിയല്ല, കലയെ അടിസ്ഥാനമാക്കിയാണ് ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്. സിനിമ കണ്ട് മന്ദിറിലോ മസ്ജിദിലോ ഗുരുദ്വാരയിലോ പോകാറില്ല.

നിങ്ങളുടെ മതത്തില്‍ വിശ്വാസമുള്ളതു കൊണ്ടാണ് നിങ്ങള്‍ പോകുന്നത് എന്നായിരുന്നു അനുപം ഖേറിന്റെ മറുപടി. കങ്കണ സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’ എന്ന സിനിമയിലാണ് അനുപം ഖേര്‍ അഭിനയിക്കുന്നത്. ജയപ്രകാശ് നാരായണനെയാണ് അനുപം ഖേര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക