സഹോദരനോട് ഒന്നും പറയാറില്ല, പെണ്ണായതിനാല്‍ അതിഥികളെ സ്വീകരിക്കാന്‍ അമ്മ നിര്‍ബന്ധിക്കും; വിവേചനത്തെ കുറിച്ച് ബച്ചന്റെ കൊച്ചു മകള്‍

പെണ്‍കുട്ടി ആയതിനാല്‍ അതിഥികളെ സല്‍ക്കരിക്കാന്‍ അമ്മ തന്നെ നിര്‍ബന്ധിക്കുമെന്ന് അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി. ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കവെയാണ് നവ്യയുടെ പരാമര്‍ശം. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മൂത്തമകള്‍ ശ്വേതയുടെ മകളാണ് നവ്യ.

വീട്ടുജോലികള്‍ പെണ്‍കുട്ടികള്‍ ചെയ്യണമെന്ന പൊതുധാരണ നിലനില്‍ക്കുന്നതിനാല്‍ ലിംഗവിവേചനം വീടുകളില്‍ നിന്ന് തന്നെ തുടങ്ങുന്നു എന്നാണ് ഷീ ദ പീപ്പിളിനോട് നവ്യ പറയുന്നത്. ഇത് വീടുകളില്‍ സംഭവിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.

തങ്ങള്‍ക്ക് ആരെങ്കിലും അതിഥികളുണ്ടെങ്കില്‍, അമ്മ എപ്പോഴും തന്നോട് പറയും ഇത് പോയി എടുക്കൂ… അല്ലെങ്കില്‍ പോയി അത് എടുക്കൂ.. എന്നൊക്കെ. എന്നാല്‍ തന്റെ സഹോദരനോട് ഇത്തരം കാര്യങ്ങള്‍ പറയുന്നത് താന്‍ കണ്ടിട്ടില്ല.

പ്രത്യേകിച്ച് കൂട്ടുകുടുംബങ്ങളായി താമസിക്കുന്ന വീടുകളില്‍ വീട് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് സ്ത്രീകളെയും പെണ്‍കുട്ടികളെയും മാത്രമാണ് പഠിക്കുക. അല്ലെങ്കില്‍ അതിഥികളെ എങ്ങനെ പരിപാലിക്കണം എന്ന് പഠിപ്പിക്കുക.

എല്ലായ്പ്പോഴും എങ്ങനെയെങ്കിലും മകളുടെ മേല്‍ ഇത്തരം ചുമതലകള്‍ വന്ന് വീഴുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. സഹോദരനോ ഇളയ ആണ്‍കുട്ടിക്കോ ഈ ഉത്തരവാദിത്വങ്ങള്‍ പറഞ്ഞ് കൊടുക്കുന്നത് താന്‍ ഒരിക്കലും കണ്ടിട്ടില്ല.

വീട് നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് കുടുംബാംഗങ്ങള്‍ തന്നെയാണ് എന്നാണ് നവ്യ പറയുന്നത്. അതേസമയം, സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും ശ്വേതയെ പോലെ നവ്യയും സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക