ന്യൂജനറേഷന്‍ സിനിമകളില്‍ 99 ശതമാനവും വൃത്തികെട്ടത്; സംവിധായകന്‍ വേണു

രാജേഷ് കെ.നാരായണന്‍/വേണു

“ന്യൂജനറേഷന്‍ എന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ 99 ശതമാനവും വൃത്തികെട്ട സിനിമകളാണ്. പക്ഷേ, ബാക്കിയുള്ള ഒരു ശതമാനം മികച്ചവയാണ്. ടെക്‌നോളജിയെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.” പറയുന്നത് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു. തിയ്യറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ കാര്‍ബണ്‍ പുറത്തിറങ്ങിയ ശേഷം വേണു “സൗത്ത്‌ലൈവി”നോട് സംസാരിക്കുന്നു.

മലയാള സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ ?

നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ അതേ സമയം തന്നെ വളരെ മോശം സിനിമകളും ഉണ്ടാകുന്നുണ്ട്. ജനങ്ങള്‍ സ്വീകരിക്കുന്ന സിനിമകള്‍ എല്ലാം നല്ലതാണെന്ന് പറയാന്‍ പറ്റില്ല.

ടെക്‌നോളജി ?

സിനിമയ്ക്ക് ടെക്‌നോളജിയുടെ വികാസം വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. കൂടുതല്‍ സിനിമകള്‍ കാണാനുള്ള അവസരം ഉണ്ടായി. പല പ്ലാറ്റ്‌ഫോമുകളിലേക്ക് സിനിമ വളരകയും ചെയ്തു. പണ്ട് നല്ല സിനിമകളിലേക്ക് എത്താന്‍ ഫിലിം സൊസൈറ്റികളായിരുന്നു നമ്മുക്ക് ആശ്രയം. ഇന്നിപ്പോള്‍ അതല്ലല്ലോ അവസ്ഥ. ഏത് സിനിമയും എവിടെ വെച്ചും കാണാമെന്ന സാഹചര്യം ഉണ്ടായികഴിഞ്ഞു. അത് ടെക്‌നോളജി നല്‍കിയ ഗുണമാണ്. പക്ഷേ മലയാള സിനിമ അതെത്രമാത്രം ഉപയോഗിച്ചു എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

പുതിയ വിഷയങ്ങളോടുള്ള പ്രേക്ഷകരുടെ സമീപനം ?

വളരെ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിട്ടുണ്ട്. പക്ഷേ ഇനിയും റിഫൈന്‍ ചെയ്താല്‍ മാത്രമേ മലയാള സിനിമ മുന്നോട്ടുള്ള വഴിയിലാണെന്ന് പറയാന്‍ കഴിയൂ. ഞാന്‍ പറയുന്നത്, 99 വൃത്തികെട്ട സിനിമകള്‍ ഉണ്ടായികൊള്ളട്ടെ, ബാക്കി ഒരു ശതമാനം നല്ല സിനിമയാണെങ്കില്‍ അത് മതി.

തമിഴും തെലുങ്കും ഒരുപാട് മുന്നോട്ട് പോയല്ലോ?

വാസ്തവമാണ്. ഒരു പതിനഞ്ച് വര്‍ഷം നമ്മുടെ സിനിമ കെട്ടികിടക്കുന്ന ചെളിവെള്ളം പോലെയായിരുന്നു. ഒരേ ആര്‍ട്ടിസ്റ്റുകള്‍, ഒരേ സംവിധായകര്‍, ഒരേ അച്ചില്‍ വാര്‍ത്ത സിനിമകള്‍. ഫ്രഷ് ബ്ലഡ് തീരെയുണ്ടായിരുന്നില്ല. ഡിജിറ്റലൈസേഷനു തൊട്ടുമുന്‍പുള്ള അവസ്ഥയാണിത്. മലയാള സിനിമയുടെ ഏറ്റവും മോശം കാലമായിരുന്നു അത്. പുതിയ സംവിധായകരോ ക്യാമറമാന്‍മാരോ ഉണ്ടായില്ല. ഒരു പുതിയ സംവിധായകന്‍ വന്നാല്‍ തന്നെ അയാള്‍ കുറേ വര്‍ഷങ്ങള്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച് പഴയ അഭിരുചികളും ശീലങ്ങളുമായി വരുന്നവരായിരിക്കും. മറ്റ് സിനിമകള്‍ മുന്നോട്ട് പോയപ്പോള്‍ നമ്മുടെ സിനിമ നിശ്ചലമായിരുന്നു. ആ അവസ്ഥ ഇപ്പോള്‍ മാറിയിട്ടുണ്ട്.

ന്യൂജനറേഷന്‍ ?

അങ്ങനെ ജനറേഷന്‍ പറയുന്നതിലൊന്നും കാര്യമില്ല. പ്രായമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 19 വയസുള്ളപ്പോഴാണ് ഹരിപോത്തന്‍ നിര്‍മ്മാതാവാകുന്നത്. അതിലും വലുതൊന്നും ഇപ്പോള്‍ സംഭവിക്കുന്നില്ലല്ലോ.

ജനറേഷന്റെ വേര്‍ത്തിരിവല്ല, ആറ്റിറ്റ്യൂഡിലെ വ്യത്യാസം ഡിജിറ്റല്‍ മീഡിയ വന്നതോടെ മാറിയിട്ടുണ്ട്. കെട്ടികിടക്കുന്ന ചെളിവെള്ളം മാറിയതിന്റെ പ്രധാന കാരണം ഡിജിറ്റലൈസേഷനാണ്. ആര്‍ക്കും സിനിമ ചെയ്യാമെന്ന അവസ്ഥയുണ്ടായി. അതുകൊണ്ട് തന്നെ 99 വൃത്തികെട്ട സിനിമകള്‍ ഇവിടെ ഉണ്ടായി. അത് ഒരു തെറ്റല്ല. ചില മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ തന്നെ നല്ല കാര്യങ്ങളും അതിനൊപ്പം ഉണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ 99 മോശം സിനിമകളെ കാര്യമാക്കേണ്ടതില്ല. സിനിമയോടുള്ള ഭയം ആളുകളില്‍ നിന്നും മാറി. പുതിയവരുടെ പേരില്‍ പണം മുടക്കാന്‍ ആളുകളുണ്ടായി. അതിനര്‍ത്ഥം എല്ലാം മികച്ച സിനിമകള്‍ ആയിരിക്കമെന്നല്ല, ഒരുപാട് ചവറുകളും ഇതിനിടയില്‍ സ്ൃഷ്ടിക്കപ്പെട്ടേക്കാം. പക്ഷേ, ഇക്കൂട്ടത്തില്‍ നല്ല സിനിമകളും ഉണ്ടാകുന്നുണ്ട്.

മലയാള സിനിമയുടെ ഭാവി?

സിനിമ മികച്ച വഴികളിലൂടെ തന്നെ സഞ്ചരിക്കും എന്നാണ് എന്റെ തോന്നല്‍.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി