ടിക്കറ്റില്ലാതെ വിമാനത്തില്‍ 2,700 കിലോമീറ്റര്‍ സഞ്ചരിച്ച് ഒമ്പത് വയസുകാരന്‍

പുതിയ തലമുറയ്ക്ക് എന്തിനും ഏതിനും ആശ്രയം ഇന്റര്‍നെറ്റാണ്. സൂര്യന് കീഴിലുളള എന്ത് വിഷയത്തെ കുറിച്ചും ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഇന്റര്‍നെറ്റിലൂടെ പുതുമയുള്ളതും വ്യത്യസ്തവുമായ നിരവധി കാര്യങ്ങള്‍ നാം പഠിക്കുന്നുണ്ട്. എന്നാല്‍ ഇന്‍ര്‍നെറ്റില്‍ വളരെ വിചിത്രമായി ഒരു കാര്യം തിരഞ്ഞ് പഠിക്കുകയും പിന്നീട് അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരിക്കുകയാണ് ഒമ്പത് വയസുകാരനായ ഇമാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര.

ആരുടെയും മുന്നില്‍പ്പെടാതെ എങ്ങനെ വിമാനത്തില്‍ കയറാം എന്നാണ് ഇമാനുവല്‍ ഇന്റര്‍നെറ്റില്‍ നിന്ന് പഠിച്ചത്. ഇന്റര്‍നെറ്റില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുമായി ഈ കൊച്ചുമിടുക്കന്‍ വിമാനത്തില്‍ കയറുകയും ഏകദേശം 2,700 കിലോമീറ്റര്‍ ദൂരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ചെയ്തു. ബ്രസീലിലെ മനാസിലാണ് സംഭവം.

ഫെബ്രുവരി 26 ന് രാവിലെയാണ് മാതാപിതാക്കള്‍ പോലും അറിയാതെ ഇമാനുവല്‍ വീട്ടില്‍ നിന്ന് ഓടിപ്പോയി വിമാനയാത്ര ആസ്വദിച്ചത്. പുലര്‍ച്ചെ 5.30ന് മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ 7.30 ആയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരയുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുട്ടി രാജ്യത്തിന്റെ മറുഭാഗത്ത് എത്തിയതായി കണ്ടെത്തി.

തീരദേശ സംസ്ഥാനമായ സാവോപോളോയില്‍ സ്ഥിതി ചെയ്യുന്ന ഗ്വാറുള്‍ഹോസ് നഗരത്തില്‍ നിന്നാണ് ഇമ്മാനുവലിനെ കണ്ടെത്തിയത്. ടിക്കറ്റോ മറ്റു രേഖകളോ കൂടാതെ ഇമാനുവല്‍ എങ്ങനെ വിമാനത്തില്‍ കയറിക്കൂടി എന്നതാണ് എല്ലാവരെയും അതിശയിപ്പിച്ചത്. ലാറ്റം എയര്‍ലൈനിലാണ് കുട്ടി യാത്ര ചെയ്തത്. കുട്ടിക്ക് വീട്ടില്‍ മറ്റ് പ്രശ്നങ്ങളില്ലായിരുന്നെന്നും ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ച ധൈര്യത്തിലാണ് വിമാനയാത്ര നടത്തിയത് എന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മനാസ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഇമാനുവല്‍ വിമാനത്തില്‍ കയറിയത് എങ്ങനെയാണ് എന്നറിയാന്‍ ലോക്കല്‍ പൊലീസ് സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ടിക്കറ്റില്ലാതെ വിമാന യാത്ര നടത്തിയ ഈ ഒമ്പത് വയസുകാരന്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിക്കഴിഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ