കഴുത്തില്‍ ടയറുമായി ആറ് വര്‍ഷം നരകജീവിതം, മൃഗസ്‌നേഹി മുതലയെ രക്ഷിച്ചത് ജീവന്‍ പണയം വെച്ച്; വീഡിയോ

കഴുത്തില്‍ കുടുങ്ങിയ ടയറുമായി ആറ് വര്‍ഷക്കാലം നരക ജീവിതം നയിച്ച മുതലയ്ക്ക് രക്ഷകനായി ടിലി എന്ന മൃഗസ്‌നേഹി. ഇന്തോനേഷ്യയിലാണ് സംഭവം. ഇന്തോനേഷ്യയിലെ പാലു നദിയിലാണ് ടയറുമായി 13 അടി നീളമുള്ള മുതല ആറു കൊല്ലം ജീവിച്ചത്. 2016ലാണ് വാഹനത്തിന്റെ ടയറ് കഴുത്തില്‍ കുരുങ്ങിയ നിലയില്‍ മുതലയെ കണ്ടെത്തിയത്. ബുവായ കലുങ് ബാന്‍ അഥവാ ടയര്‍ കഴുത്തില്‍ കുരുങ്ങിയ മുതല എന്നാണ് ഭീമാകാരനായ ഈ മുതല പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

അധികൃതരടക്കം നിരവധി പേര്‍ മുതലയെ രക്ഷിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. മുതല വലുതാകുന്നതിന് അനുസരിച്ച് ടയറ് കഴുത്തില്‍ കൂടുതല്‍ മുറുകുന്നതിനാല്‍ ശ്വാസം എടുക്കാന്‍ വരെ മുതല ബുദ്ധിമുട്ട് നേരിട്ടിരുന്നു. മുതലയുടെ കഴുത്തില്‍ നിന്ന് ടയര്‍ നീക്കം ചെയ്യുന്നവര്‍ക്ക് ഉദ്യോഗസ്ഥര്‍ പ്രതിഫലം നല്‍കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. 2020ല്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ അവതാരകനായ മാറ്റ് റൈറ്റും ടയറ് നീക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ നദിയില്‍ നിന്ന് മുതലയെ പിടികൂടാന്‍ കഴിയതെ വന്നതിനാല്‍ ആ ശ്രമവും വിഫലമായി.

സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാദൗത്യത്തിന് ഇറങ്ങിത്തിരിച്ച ടിലി ഇന്തോനേഷ്യയിലെ സുലാവസി നിവാസിയാണ്. മൂന്നാഴ്ചത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇയാള്‍ മുതലയ്ക്ക് ടയറില്‍ നിന്നും മോചനം നേടികൊടുത്തത്. ആദ്യം ജീവനുള്ള കോഴികളെ ഇരവെച്ച് ടിലി മുതലയെ വലയില്‍ കുരുക്കി. പിന്നീട് ടയര്‍ മുറിച്ച് മാറ്റുകയായിരുന്നു. ടയര്‍ നീക്കം ചെയ്ത ശേഷം മുതലയെ നദിയിലേക്ക് തന്നെ തിരിച്ചയയ്ക്കുകയും ചെയ്തു.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്