കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം: ശില്‍പ്പശാല ഡിസംബര്‍ 28, 29 തിയതികളില്‍ തിരുവനന്തപുരത്ത്

കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം ലക്ഷ്യം വയ്ക്കുന്ന ഒരു ശില്‍പ്പശാല ഡിസംബര്‍ 28, 29 തിയതികളില്‍ തിരുവന്തപുരം ശ്രീകാര്യത്തുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ വെച്ച് നടക്കും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ വലിയ അളവില്‍ കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തി ഊര്‍ജ സ്വയം പര്യപ്തത ഉറപ്പാക്കുകയും കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികളെ പ്രതിരോധിക്കുകയും ചെയ്യുകയാണ് ശില്പശാലയുടെ ലക്ഷ്യം.

കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന വെല്ലുവിളികളും സംബന്ധിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അസര്‍ സോഷ്യല്‍ ഇംപാക്ട് അഡൈ്വഴ്‌സും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഒപ്പം സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തവുമുണ്ട്.

ഡിസംബര്‍ 28 ന് രാവിലെ 9.30 യ്ക്ക് രജിസ്‌ട്രേഷനോടെശില്‍പ്പശാല ആരംഭിക്കും. 10 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഫുഡ് പോളിസി അനലിസ്റ്റും ഗവേഷകനും എഴുത്തുകാരനുമായ കേവീന്ദര്‍ ശര്‍മ മുഖ്യപ്രഭാഷണം നടത്തും.

ഡിസംബര്‍ 29ന് രാവിലെ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ വിവിധ സ്ഥാപനങ്ങളുടെ നേതൃനിരയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയോടെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വൈകിട്ട് മൂന്നരയോടെ പരിപാടികള്‍ അവസാനിക്കും.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ