കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം: ശില്‍പ്പശാല ഡിസംബര്‍ 28, 29 തിയതികളില്‍ തിരുവനന്തപുരത്ത്

കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം ലക്ഷ്യം വയ്ക്കുന്ന ഒരു ശില്‍പ്പശാല ഡിസംബര്‍ 28, 29 തിയതികളില്‍ തിരുവന്തപുരം ശ്രീകാര്യത്തുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ വെച്ച് നടക്കും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ വലിയ അളവില്‍ കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തി ഊര്‍ജ സ്വയം പര്യപ്തത ഉറപ്പാക്കുകയും കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികളെ പ്രതിരോധിക്കുകയും ചെയ്യുകയാണ് ശില്പശാലയുടെ ലക്ഷ്യം.

കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന വെല്ലുവിളികളും സംബന്ധിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അസര്‍ സോഷ്യല്‍ ഇംപാക്ട് അഡൈ്വഴ്‌സും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഒപ്പം സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തവുമുണ്ട്.

ഡിസംബര്‍ 28 ന് രാവിലെ 9.30 യ്ക്ക് രജിസ്‌ട്രേഷനോടെശില്‍പ്പശാല ആരംഭിക്കും. 10 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഫുഡ് പോളിസി അനലിസ്റ്റും ഗവേഷകനും എഴുത്തുകാരനുമായ കേവീന്ദര്‍ ശര്‍മ മുഖ്യപ്രഭാഷണം നടത്തും.

ഡിസംബര്‍ 29ന് രാവിലെ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ വിവിധ സ്ഥാപനങ്ങളുടെ നേതൃനിരയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയോടെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വൈകിട്ട് മൂന്നരയോടെ പരിപാടികള്‍ അവസാനിക്കും.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്