മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

സെബാസ്റ്റ്യൻ പോൾ

ന്യൂസ്ക്ളിക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ അറസ്റ്റും എട്ടു മാസം നീണ്ട തടവും തത്കാലം അവസാനിച്ചെങ്കിലും നമ്മുടെ നിയമവ്യവസ്ഥയിലെ ഗുരുതരമായ ചില പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി ആ സംഭവം. ഭരണഘടനയിലെ ഏറ്റവും പ്രസിദ്ധമായ ഒരു വ്യവസ്ഥ പൊലീസിനെയും പ്രോസിക്യൂഷനെയും വായിച്ചു കേൾപ്പിച്ചതിനുശേഷമാണ് പുർകായസ്ഥയെ വിട്ടയക്കുന്നതിനുള്ള ഉത്തരവ് ജഡ്ജിമാരായ ബി ആർ ഗവായ്,​ സന്ദീപ് മേത്ത എന്നിവർ ചേർന്ന ബെഞ്ച് പുറപ്പെടുവിച്ചത്.

അറസ്റ്റിനും തടങ്കലിനും എതിരായി സംരക്ഷണം നൽകുന്ന അനുച്ഛേദമാണ് 22. അറസ്റ്റിനുള്ള കാരണങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്നയാളെ അറിയിക്കണമെന്നതാണ് അനുച്ഛേദം 22ലെ വ്യവസ്ഥകളിലൊന്ന്. ലളിതമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വ്യാഖ്യാനവും വിശദീകരണവും ആവശ്യമാണെങ്കിൽ സുപ്രീം കോടതി അത് പലവട്ടം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന എഡിറ്ററാണ് പ്രബീർ പുർകായസ്ഥ. അദ്ദേഹത്തോടൊപ്പം എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും ഒക്ടോബർ 3ന് അറസ്റ്റിലായി. ചൈനയ്ക്ക് അനുകൂലമായ വാർത്തകൾ നൽകാൻ പണം കൈപ്പറ്റിയെന്ന ആരോപണമാണ് യുഎപിഎ കേസിന് ആധാരമായി പറഞ്ഞുകേട്ടത്.


അഭിഭാഷകൻെറ സഹായത്തോടെ കോടതിയിൽ പ്രതിരോധം സൃഷ്ടിക്കുന്നതിനുള്ള അവകാശം അറസ്റ്റ് ചെയ്യപ്പെടുന്ന ആൾക്കുണ്ട്. അത് വിലപ്പെട്ട
മൗലികാവകാശമാണ്. പൊലീസിൻെറ നിയമലംഘനം കണ്ടെത്തി തിരുത്തുന്നതിനും തടയുന്നതിനുമുള്ള ഉത്തരവാദിത്വവും അധികാരവും താഴെ മജിസ്ട്രേറ്റിനും വിചാരണക്കോടതിക്കും ഉണ്ടായിരുന്നു. സുപ്രീം കോടതി ഗൗരവത്തോടെ കാണേണ്ടതായ വിഷയമാണിത്.

നടപടിക്രമത്തിൻെറ പ്രാധാന്യം വലുതാണെന്ന തിരിച്ചറിവ് പൊലീസിനും കോടതികൾക്കും ഉണ്ടാകണം. നിയമം വഴി സ്ഥാപിതമായ നടപടിക്രമം
അനുസരിച്ചല്ലാതെ ആരുടെയും സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് അനുച്ഛേദം 21 പറയുന്നു. ക്രിമിനൽ നടപടിക്രമത്തിലെ ഏതെങ്കിലും വകുപ്പിൻെറയല്ല,​ ഭരണഘടനാവ്യവസ്ഥയുടെതന്നെ ലംഘനമാണ് സുപ്രീം കോടതി കണ്ടെത്തിയത്. മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും.

Latest Stories

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി