കടലിന്റെ അടിയില്‍ നൂറു മീറ്റര്‍ വീതിയില്‍; മുകളില്‍ പത്ത് മീറ്റര്‍; വിഴിഞ്ഞത്തെ കടലിന് 'അരഞ്ഞാണം' കെട്ടി കപ്പലിന് സംരക്ഷണം; ഒന്നാംഘട്ട പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണമായ 2.959 കിലോ മീറ്റര്‍ നീളമുള്ള പുലിമുട്ട് (ബ്രേക്ക് വാട്ടര്‍) പൂര്‍ത്തികരിച്ചു. നിലവില്‍ പുലിമുട്ടിന്റെ സംരക്ഷണ ഘടകങ്ങളായ ആര്‍മറും സ്ഥാപിക്കുന്നത് ധൃതഗതിയില്‍ പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്. കടലില്‍ തുറമുഖത്തിനു ചുറ്റും നിര്‍മ്മിക്കുന്ന ശക്തമായതും വലിയുപ്പമേറിയതുമായ കരിങ്കല്‍ ഭിത്തിയാണ് പുലിമുട്ട്.

തിരമാലകളില്‍ നിന്നും തുറമുഖ തീരത്തിന് സംരക്ഷണം ഒരുക്കുകയും കപ്പലുകള്‍ക്ക് സുരക്ഷിതമായി നങ്കൂരം ഇടുന്നതിനായുള്ള ശാന്തമായ കടല്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് പുളിമുട്ടിന്റെ നിര്‍മ്മാണോദ്ദേശം.
ഒരു തുറമുഖത്തിന് ഏറ്റവും കരുത്ത് നല്‍കുന്നത് തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ ആണെന്ന് പറയാം. ഈ സംരക്ഷണ ഭിത്തിക്കുള്ളില്‍ കടല്‍ ശാന്തമായ അന്തരീക്ഷമാണ് ഉണ്ടാവുക. ഇത് കപ്പലിലെ ചരക്ക് ഗതാഗതത്തിന് അത്യന്താപേക്ഷികമാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 20 മീറ്റര്‍ ആഴത്തിലും 7.5 മീറ്റര്‍ കടല്‍നിരപ്പിന് മുകളിലും ആയാണ് ബ്രേക്ക് വാട്ടറിന്റെ നിര്‍മ്മാണം. 20 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലില്‍ ഇത്തരമൊരു ഭീമാകാരമായ നിര്‍മ്മാണം എന്നത് വളരെ ദുഷ്‌കരവും ലോകത്ത് തന്നെ അപൂര്‍വ്വവും ആണ്. പുലിമുട്ടിന്റെ ഏറ്റവും മുകളില്‍ 10 മീറ്റര്‍ വീതിയും കടലിന്റെ അടിത്തട്ടില്‍ ഏകദേശം 100 മീറ്റര്‍ മുതല്‍ 120 മീറ്റര്‍ വരെ വീതിയും ആണ് ഉണ്ടാകുക. ഇന്ത്യയില്‍ വിഴിഞ്ഞത്ത് മാത്രമാണ് ഇത്രയും വലിയ ബ്രേക്ക് വാര്‍ട്ടര്‍ നിര്‍മിച്ചിരിക്കുന്നത്.

Latest Stories

CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ