എളുപ്പമാകില്ല ഇനി യു എസ് ഗ്രീൻ കാർഡ്

അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്നോടിയായുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ കർക്കശമാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻ കാർഡ് ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസവും നൈപുണ്യവും നിർബന്ധമാക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കാനാണ് യു എസ് ഭരണകൂടം ഒരുങ്ങുന്നത്. വ്യാഴാഴ്ച നടത്താനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ട്രംപ്, കുടിയേറ്റം സംബന്ധിച്ച തന്റെ പുതിയ നിലപാട് വ്യക്തമാക്കും.

അമേരിക്കയുടെ ഇമിഗ്രേഷൻ പോളിസി ഉടച്ചുവാർക്കാനാണ് പുതിയ നിർദേശം. ഇതുവരെ വിദേശീയർക്ക് ഗ്രീൻ കാർഡ് നൽകിയിരുന്നത് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇനി മുതൽ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ കാർഡ് അനുവദിക്കുക. അമേരിക്കയിൽ ബന്ധുക്കളുണ്ടെങ്കിൽ ഗ്രീൻ കാർഡ് ലഭിക്കാൻ എളുപ്പമായിരുന്നു ഇതുവരെ.

അതിനുപകരം, ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന, ഉന്നത വിദ്യാഭ്യാസവും നൈപുണ്യവുമുള്ള, യുഎസിൽ തൊഴിലുള്ള വിദേശീയർക്കാണ് ഇനി ഗ്രീൻ കാർഡിന് മുൻഗണന നൽകുക.

എച്ച് 1 ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഈ തീരുമാനം അനുഗ്രഹമാകും.ഗ്രീൻ കാർഡ് അനുമതിയിൽ 66 ശതമാനവും കുടുംബങ്ങൾക്കാണ് ഇപ്പോൾ നൽകി വരുന്നത്. 12 ശതമാനം മാത്രമാണ് നൈപുണ്യത്തിന്റെയും പ്രൊഫഷണൽ മികവിന്റേയും അടിസ്ഥാനത്തിൽ നൽകുന്നുള്ളൂ. കാനഡ പോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വളരെ കുറവാണ്.

ഒരു വർഷം 1.1 ദശലക്ഷം ഗ്രീൻ കാർഡുകളാണ് യുഎസ് നൽകുന്നത്. ഇതിൽ പകുതിയിൽ കൂടുതലും മെറിറ്റ് അടിസ്ഥാനത്തിൽ നൽകണമെന്നതാണ് ഇപ്പോഴത്തെ നിർദേശം.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്