‘ന്യായ്' പദ്ധതിയുമായി തോമസ് പിക്കറ്റിക്ക് എന്തു ബന്ധം ?

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനങ്ങളുടെ ഹൈലൈറ്റായി മാറിയ ‘ന്യായ്” പദ്ധതി  തയ്യാറാക്കാൻ സഹായിച്ചത് പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനെന്ന് റിപ്പോർട്ട്. പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസർ തോമസ് പിക്കെറ്റി ആണ് കോൺഗ്രസിനെ പദ്ധതി രൂപവത്കരണത്തിൽ സഹായിച്ചത്. ഇന്ത്യയിലെ അഞ്ചു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ മുതൽ 12000 രൂപ വരെ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.

‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മൂലധനം’ എന്ന 2013ൽ ഇറങ്ങിയ പ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവാണ്,  ലണ്ടനിലെ “ദ്‌ ഇക്കണോമിസ്റ്റ്” മാസിക ആധുനികകാലത്തെ മാർക്സ് എന്ന് വിശേഷിപ്പിച്ച പിക്കെറ്റി.

ഇന്ത്യയിലെ സമ്പന്നവിഭാഗം ദരിദ്ര ജനവിഭാഗങ്ങളോട് നികൃഷ്ടമായാണ് പെരുമാറുന്നത്. ഈ സാമൂഹികാന്തരീക്ഷം ന്യായ് പദ്ധതിയെ ജനപ്രിയമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ് ഭാവിയിൽ ലോകത്തിന്റെ രാഷ്ട്രീയ അജണ്ടയായി മാറുകയെന്ന അഭിപ്രായക്കാരനാണ് പിക്കെറ്റി.

അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയെ ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്ക് എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. നോബൽ സമ്മാന ജേതാവും ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആഗ്നസ് ഡാറ്റൻ, അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ അഭിജിത് ബാനർജി എന്നിവരും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്.
പദ്ധതിയെ പറ്റി കോൺഗ്രസുമായി ചർച്ച നടത്തിയിരുന്നുവെന്ന് പിക്കറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. വേൾഡ് ഇനീക്വളിറ്റി ലാബിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളിൽ ഒരാളാണ് പിക്കറ്റി.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്