മനസ്സുകളുടെ മാന്ത്രികന്‍ ആതി ദി മെന്റലിസ്റ്റ് പുതിയ ഷോയുമായി കേരളത്തില്‍; 10 നഗരങ്ങളിലെ 10 വേദികളില്‍ 'ഇന്‍സോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം'

കാണികളുടെ മനസ്സ് വായിച്ച് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മെന്റലിസ്റ്റ് ആതി മലയാളക്കരയില്‍ പുതിയ ‘മാന്ത്രിക’ പര്യടനത്തിന് ഒരുങ്ങുന്നു. ‘ഇന്‍സോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ എന്ന പേരില്‍ കേരളത്തിലെ 10 നഗരങ്ങളിലായി 10 വേദികളില്‍ മനസ്സ് വായനയിലൂടെ ആളുകളെ അമ്പരപ്പിക്കുന്ന പരിപാടി അരങ്ങേറും. സെപ്റ്റംബര്‍ 13 മുതല്‍ നവംബര്‍ 15 വരെ നീളുന്ന മാസ്മരിക യാത്രയില്‍ മനശാസ്ത്രപരമായ തന്ത്രങ്ങളിലൂടെയും അതിശയിപ്പിക്കുന്ന പ്രവചനങ്ങളിലൂടെയും ആതി കാഴ്ചക്കാരെ വിസ്മയിപ്പിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലെ പ്രകടങ്ങങ്ങള്‍ക്ക് മുന്നോടിയായി മെന്റലിസ്റ്റ് ആതി സെപ്റ്റംബര്‍ 13ന് കൊച്ചി ജെടിപാക്കില്‍ മുന്നൊരുക്ക ഷോ സംഘടിപ്പിക്കും.

ഓരോ പ്രേക്ഷകനെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള മാനസിക കളികളും സൈക്കോളജിക്കല്‍ ഇല്യൂഷനുകളും കോര്‍ത്തിണക്കിയാണ് ഷോ ഒരുക്കിയിരിക്കുന്നത്. ഓരോ പ്രകടനവും കാണികളുമായുള്ള സംവാദത്തിനനുസരിച്ച് മാറുന്നു. അതിനാല്‍ ഒരു ഷോയും മറ്റൊന്നിന് സമാനമാകില്ല. മനസ്സ് വായിക്കുന്നതും ചിന്തകള്‍ നിയന്ത്രിക്കുന്നതുമായ പ്രകടനങ്ങള്‍ കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. പരിപാടിയ്ക്ക് മുന്നോടിയായി മെന്റലിസത്തെ കുറിച്ചും ആളുകള്‍ അത് ഏറ്റെടുക്കുന്നതിനെ കുറിച്ചു ആതി പറയുന്നത് ഇതാണ്.

‘മെന്റലിസം എന്നത് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. അവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കൊച്ചിയില്‍ നിന്ന് ഈ പര്യടനം ആരംഭിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, 10 നഗരങ്ങളിലെ പ്രേക്ഷകരിലേക്ക് ഈ അനുഭവം എത്തിക്കാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു.’

പര്യടനം ഒറ്റനോട്ടത്തില്‍:

ഷോകളുടെ എണ്ണം : 10
നഗരങ്ങള്‍ : 10
തിയതി : 2025 സെപ്റ്റംബര്‍ 13 മുതല്‍ നവംബര്‍ 15 വരെ
പ്രത്യേകത : ഓരോ പ്രകടനവും കാണികളുമായുള്ള സംവാദത്തിനനുസരിച്ച് മാറുന്നു. അതിനാല്‍ ഒരു ഷോയും മറ്റൊന്നിന് സമാനമാകില്ല.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍