മനസ്സുകളുടെ മാന്ത്രികന്‍ ആതി ദി മെന്റലിസ്റ്റ് പുതിയ ഷോയുമായി കേരളത്തില്‍; 10 നഗരങ്ങളിലെ 10 വേദികളില്‍ 'ഇന്‍സോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം'

കാണികളുടെ മനസ്സ് വായിച്ച് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മെന്റലിസ്റ്റ് ആതി മലയാളക്കരയില്‍ പുതിയ ‘മാന്ത്രിക’ പര്യടനത്തിന് ഒരുങ്ങുന്നു. ‘ഇന്‍സോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ എന്ന പേരില്‍ കേരളത്തിലെ 10 നഗരങ്ങളിലായി 10 വേദികളില്‍ മനസ്സ് വായനയിലൂടെ ആളുകളെ അമ്പരപ്പിക്കുന്ന പരിപാടി അരങ്ങേറും. സെപ്റ്റംബര്‍ 13 മുതല്‍ നവംബര്‍ 15 വരെ നീളുന്ന മാസ്മരിക യാത്രയില്‍ മനശാസ്ത്രപരമായ തന്ത്രങ്ങളിലൂടെയും അതിശയിപ്പിക്കുന്ന പ്രവചനങ്ങളിലൂടെയും ആതി കാഴ്ചക്കാരെ വിസ്മയിപ്പിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലെ പ്രകടങ്ങങ്ങള്‍ക്ക് മുന്നോടിയായി മെന്റലിസ്റ്റ് ആതി സെപ്റ്റംബര്‍ 13ന് കൊച്ചി ജെടിപാക്കില്‍ മുന്നൊരുക്ക ഷോ സംഘടിപ്പിക്കും.

ഓരോ പ്രേക്ഷകനെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള മാനസിക കളികളും സൈക്കോളജിക്കല്‍ ഇല്യൂഷനുകളും കോര്‍ത്തിണക്കിയാണ് ഷോ ഒരുക്കിയിരിക്കുന്നത്. ഓരോ പ്രകടനവും കാണികളുമായുള്ള സംവാദത്തിനനുസരിച്ച് മാറുന്നു. അതിനാല്‍ ഒരു ഷോയും മറ്റൊന്നിന് സമാനമാകില്ല. മനസ്സ് വായിക്കുന്നതും ചിന്തകള്‍ നിയന്ത്രിക്കുന്നതുമായ പ്രകടനങ്ങള്‍ കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. പരിപാടിയ്ക്ക് മുന്നോടിയായി മെന്റലിസത്തെ കുറിച്ചും ആളുകള്‍ അത് ഏറ്റെടുക്കുന്നതിനെ കുറിച്ചു ആതി പറയുന്നത് ഇതാണ്.

‘മെന്റലിസം എന്നത് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. അവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കൊച്ചിയില്‍ നിന്ന് ഈ പര്യടനം ആരംഭിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, 10 നഗരങ്ങളിലെ പ്രേക്ഷകരിലേക്ക് ഈ അനുഭവം എത്തിക്കാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു.’

പര്യടനം ഒറ്റനോട്ടത്തില്‍:

ഷോകളുടെ എണ്ണം : 10
നഗരങ്ങള്‍ : 10
തിയതി : 2025 സെപ്റ്റംബര്‍ 13 മുതല്‍ നവംബര്‍ 15 വരെ
പ്രത്യേകത : ഓരോ പ്രകടനവും കാണികളുമായുള്ള സംവാദത്തിനനുസരിച്ച് മാറുന്നു. അതിനാല്‍ ഒരു ഷോയും മറ്റൊന്നിന് സമാനമാകില്ല.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ