'ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍', നെസ്റ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ പുറത്തിറങ്ങി; പ്രകാശനം ചെയ്തത് സാം പിട്രോഡ

പ്രശസ്തമായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ പുറത്തിറങ്ങി. ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ എന്ന പേരില്‍ ലോകത്തിലെ മികച്ച സംരഭകരില്‍ ഒരാള്‍ വെട്ടിത്തെളിച്ച പാതകളിലേക്ക് വെളിച്ചം വീശുന്ന ആത്മകഥ സാം പിട്രോഡയയാണ് പ്രകാശനം ചെയ്തത്. ലോകത്തിലെ മികച്ച ഇരുപത്തിയഞ്ചിലധികം കമ്പനികളിലൂടെ പ്രശസ്തമായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ മാത്രമല്ല ഇരുപതിലധികം ഐ.പി കളുടെ രചയിതാവു കൂടിയാണ് ഡോ. ജവാദ് ഹസ്സന്‍. കേരളത്തിലെ സാധാരണ ചുറ്റുപാടുകളില്‍ നിന്ന് യു എസിലെത്തി മികച്ച വിജയങ്ങള്‍ കൊയ്ത ഡോ. ജവാദ് ഹസ്സന്റെ 82 വര്‍ഷങ്ങളാണ് ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ പുസ്തകത്തിന്റെ അടിസ്ഥാനം.

ഒരു സംരഭകനെന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്തിലൂടെ സഞ്ചരിച്ച്, ലോകപ്രശസ്തമായ ഐബിഎം, എഎംപി എന്നിവിടങ്ങളിലെ നേതൃത്വപരമായ വിവിധ സ്ഥാനമാനങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ട് പിന്നിട്ട ദീപ്തമായ ജീവിതമാണ് പുസ്തകത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. കേവലം ഒരു വ്യവസായിയുടെ ആത്മകഥ മാത്രമല്ല ഈ പുസ്തകം. സംരംഭകത്വ പാഠങ്ങളുടെ ഒരു സഞ്ചയമാണ് ഈ പുസ്തകം. തോല്‍വികളില്‍ പതറാതെ വിജയത്തിന് വേണ്ടി നിരന്തരം പരിശ്രമിച്ച ഡോ ജവാദ് ഹസ്സന്റെ ജീവിതം വരും തലമുറയിലെ സംരംഭകര്‍ക്കും, വ്യവസായികള്‍ക്കും ഒരു വലിയ പാഠപുസ്തകമായിരിക്കുമെന്ന് പുസ്തക പ്രകാശനം ചെയ്തു കൊണ്ട് സാം പിട്രോഡ പറഞ്ഞു. വരും തലമുറയിലെ സംരംഭകരേയും വ്യവസായികളേയുമൊക്കെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന ഒരു ജീവിതപുസ്തകമാണ് ഈ ആത്മകഥയെന്നും സാം പിട്രോഡ പറഞ്ഞു.

കേരളത്തില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന നാഗൂര്‍ റാവൂത്തരുടേയും, വ്യവസായിയായിരുന്ന മക്കാര്‍പിള്ളയുടെ മകള്‍ ഖദീജാ ബീവിയുടേയും മൂത്തമകനായിട്ടാണ് ജവാദ് ഹസ്സന്റെ ജനനം. അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷമാണ് ലോക സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ അമേരിക്കയിലെത്തി ജവാദ് ഹസ്സന്‍ വിജയവഴികള്‍ കണ്ടെത്തുന്നത്. സംരംഭകത്വ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കാത്ത കാലത്താണ് വേറിട്ട വഴിയിലൂടെ കഠിനാദ്ധ്വാനം നടത്തി അദ്ദേഹം തന്റെ ശ്രമങ്ങള്‍ വിജയപാതയിലെത്തിച്ചു. ഫൈബര്‍ ഒപ്റ്റിക്‌സ്, സോഫ്‌റ്റ്വെയര്‍, ആരോഗ്യ രംഗം, ഐ ടി, ഡിജിറ്റല്‍ മീഡിയ തുടങ്ങിയ വ്യവസായങ്ങളെ പുനര്‍രൂപ കല്പന ചെയ്തു കൊണ്ട് ഒരു ഡസനിലധികം കമ്പനികള്‍ വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട് ഡോ ജവാദ് ഹസ്സന്‍.

കേരളത്തോടുള്ള അടങ്ങാത്ത സ്‌നേഹവും പ്രതിബദ്ധതയും മൂലമാണ് അനുജന്‍ ജഹാന്‍ഗിറിനൊപ്പം ചേര്‍ന്ന് മൂന്ന് പതിറ്റാണ്ടു മുന്‍പ് ഡോ ജവേദ് ഹസ്സന്‍ കേരളത്തില്‍ നെസ്റ്റ് ഗ്രൂപ്പ് തുടങ്ങിയത്. വിവിധ ഭൂഖണ്ഡങ്ങളിലായി നെസ്റ്റ് ഗ്രൂപ്പിന്റെ കീഴില്‍ വ്യത്യസ്തമായ ടെക്‌നോളജി കമ്പനികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ചെയര്‍മാന്‍ ജവാദ് ഇക്കാലയളവില്‍ സുപ്രധാന പങ്ക് വഹിച്ചു. ഡോ. ജവാദ് ഹസ്സന്റെ ദീര്‍ഘവീക്ഷണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി കൂടിയാണ് ഇന്ത്യയിലെ ആദ്യ ഐ ടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിന്റെ ആരംഭം. കേരളത്തിലേക്ക് ഐ ടി, ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍ എന്നീ വ്യവസായങ്ങള്‍ കൊണ്ട് വരുന്നതിലും കഠിന പരിശ്രമം നടത്തിയിരുന്നു നെസ്റ്റ് ചെയര്‍മാന്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ