ചന്ദ കൊച്ചാറിനെ എട്ടുമണിക്കൂർ ചോദ്യം ചെയ്തു

ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഐ സി ഐ സി ഐ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ മുമ്പാകെ ഹാജരായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇരുവരെയും എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്.
വിഡിയോകോണിന് നൽകിയ വായ്പയെ കുറിച്ചും ഭർത്താവ് ദീപക് കൊച്ചാറിന് പങ്കാളിത്തമുള്ള ന്യുപവർ റെനേവൽസിനെ കുറിച്ചും വിശദമായി വിവരങ്ങൾ ആരാഞ്ഞുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഏതാനും ദിവസം മുമ്പ് ദീപക് കൊച്ചാറിന്റെ സഹോദരൻ രാജീവ് കൊച്ചാറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഐ സി ഐ സി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറായിരിക്കെ വിഡിയോകോണിന് 1875 കോടി രൂപ അനധികൃത വായ്പ അനുവദിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.ചന്ദ കൊച്ചാറിന്റെയും വീഡിയോകോൺ മാനേജിംഗ് ഡയറക്ടർ വേണുഗോപാൽ ദൂതിന്റെയും വസതികളിൽ സി ബി ഐ റെയ്ഡ് നടത്തി ചില രേഖകൾ പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായണ് ഇ ഡി അന്വേഷണവും ചോദ്യം ചെയ്യലും.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്