സൂക്ഷിക്കണം, ബിറ്റ്കോയിന്‍ പണി തന്നേക്കാം;15 ശതതമാനം മൂല്യമിടിഞ്ഞു

ബിറ്റ്‌കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. വെല്‌ളിയാഴ്ചയില്‍ നടന്ന വ്യാപാരത്തിലാണ് മൂല്യമിടിഞ്ഞത്. ഹോങ്കോങ് സമയം ഉച്ചയ്ക്ക് 12.7 ന് 14,079.05 ഡോളര്‍ നിലയിലായരുന്നു ഇടപാട് നടന്നത്. ഒരുഘട്ടത്തില്‍ 13,048 നിലവാരത്തിലേക്ക് താണത് പിന്നീട് കഷ്ടപ്പെട്ട് ഈ നിലവാരത്തിലേക്ക് എത്തുകയായിരുന്നു. ഈ വര്‍ഷം ബിറ്റ്‌കോയിന്‍ മൂല്യം 1300 ശതമാനത്തിലേറെ ഉയര്‍ന്ന് 19,511 ഡോളര്‍ എന്ന നിലവാരത്തിലെത്തിയിരുന്നു.

ഇതാണ് ഇടിഞ്ഞ് 14079 ല്‍ എത്തിയത്. ക്രിപ്‌റ്റോ കറന്‍സികല്‍ടിയില്‍ തന്നെ എതിരാളികള്‍ ഉണ്ടായേക്കാം എന്ന ആശങ്കയാകാം ഇടിവിന് പിന്നില്‍ എന്നാണ് വലിയിരുത്തല്‍. അനിയന്ത്രിതമാം വിധം ക്രിപ്‌റ്റോ വില ഉയര്‍ന്നതോടെ ജാഗ്രത പാലിക്കണമെന്ന് ആര്‍ ബി ഐ അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പൗരന്‍മാര്‍ക്ക്് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജനുവരിയില്‍ 1000 ഡോളര്‍ ആയിരുന്നു ഇതിന്റെ മൂല്യം. ചിക്കാഗോ ആസ്ഥാനമായ ഒരു കറന്‍സി ഫ്യൂചുഴ്‌സ് എക്സ്ചേഞ്ചില്‍ ബിറ്റ്‌കോയിന്റെ അവധി വ്യാപാരം ആരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പിന്നീട് പൊടുന്നനെ വില കുതിച്ചുയരാന്‍ കാരണമായത്.

ഏതാനും വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ മാത്രമായി നില നിന്നിരുന്ന ഈ ക്രിപ്‌റ്റോ കറന്‍സിയുടെ വിശ്വാസ്യത വലിയ പ്രശ്‌നമായിരുന്നു. ലോകത്തെ വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമാണ് ഇതിന്റെ ട്രേഡിങ്ങിനു അംഗീകാരം നല്‍കിയിട്ടുള്ളൂ. അമേരിക്കയില്‍ അവധി വ്യാപാരം തുടങ്ങുന്നത് വന്‍ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയില്‍ ബിറ്റ്‌കോയിന് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ വ്യാപാരം നടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. അതുകൊണ്ട് ബിറ്റ്‌കോയിന്റെ ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. ഇതിന്റെ റിസ്‌കിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഇടപാടുകാര്‍ക്ക് മാത്രമായിരിക്കുമെന്ന് ആര്‍ . ബി ഐ മുന്നറിയിപ്പ് നല്‍കുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ