അവകാശ ഓഹരി വഴി 25,000 കോടി സമാഹരിക്കാൻ ഒരുങ്ങി എയർടെൽ

അവകാശ ഓഹരികൾ വഴി 25,000 കോടി രൂപ സമാഹരിക്കുന്നതിന് പ്രമുഖ ടെലികോം ഓപ്പറേറ്റിംഗ് കമ്പനിയായ ഭാരതി എയർട്ടലിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ [സെബി] അനുമതി നൽകി. ഫെബ്രുവരിയിലാണ് ഭാരതി എയർടെൽ അവകാശ ഓഹരികൾ ഇറക്കുന്നതിന് തീരുമാനം എടുത്തത്.

ഷെയറിന് 220 രൂപ വില വച്ചാണ് ഓഹരികൾ ഇറക്കുക. ഇതിനു പുറമെ വിദേശ കറൻസിയിൽ 7000 കോടി രൂപ സമാഹരിക്കുന്നതിനും കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സിംഗ്റ്റൽ, ജി ഐ സി സിംഗപ്പൂർ എന്നീ കമ്പനികൾ ഈ മൂലധന സമാഹരണത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. 3750 കോടി രൂപയുടെ അവകാശ ഓഹരികൾ വാങ്ങാൻ സിംഗ്റ്റൽ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. ജി ഐ സി 5000 കോടി രൂപയും ഇൻവെസ്റ്റ് ചെയ്യും.

വൊഡാഫോൺ ഐഡിയയും 25,000 കോടി രൂപയുടെ അവകാശ ഓഹരികൾ ഇറക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. റിലയൻസ് ജിയോയുടെ മത്സരം നേരിടുന്നതിനാണ് ഇരു കമ്പനികളും തയാറെടുക്കുന്നത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്