പുരോഹിതര്‍ കേരളീയരെ അപമാനിക്കാന്‍ നില്‍ക്കരുത്; 'കിറ്റുനക്കികള്‍' എന്നു വിളിക്കുന്നവര്‍ക്ക് വിവരക്കുറവ്; കൂറിലോസിനെതിരെ അശോകന്‍ ചെരുവില്‍; മുഖ്യമന്ത്രിക്ക് പിന്തുണ

ഭക്ഷ്യക്കിറ്റിനെ മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നത് എന്ന ആരോപണം കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും അപമാനിക്കുന്നതാണെന്ന് അശോകന്‍ ചെരുവില്‍. യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദേഹം.

2024ലെ റിസല്‍റ്റ് തന്നെ ഈ ആരോപണത്തെ നിരാകരിക്കുന്നു. തൃശൂരിലും തിരുവനന്തപുരത്തും ഉണ്ടായ ബി.ജെ.പി. മുന്നേറ്റം ഒഴിവാക്കിയാല്‍ സ്വതന്ത്രവും വിവേകപൂര്‍ണ്ണമായതുമായ നിലപാടാണ് സംസ്ഥാനത്ത് പൊതുവെ ജനങ്ങള്‍ സ്വീകരിച്ചത്. ഇടതുപക്ഷത്തോടുള്ള അനുഭാവവും സ്‌നേഹവും മനസ്സില്‍ കാത്തുവെച്ചു കൊണ്ടുതന്നെ സംഘപരിവാര്‍ ഭരണത്തെ ഇല്ലാതാക്കാന്‍ ദേശീയതലത്തില്‍ താരതമ്യേന കൂടുതല്‍ ശക്തിയുള്ള പാര്‍ട്ടിക്ക് അവര്‍ വോട്ടുചെയ്തു.

2019ലും ഇതാണ് സംഭവിച്ചത്. തദ്ദേശ ഭരണരംഗത്ത് ആരു വരണമെന്നും സംസ്ഥാനഭരണത്തിന് യോഗ്യമായ പക്ഷം ഏതെന്നും അനുഭവത്തെ മുന്‍നിര്‍ത്തി ഇവിടത്തെ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. ഇത്രമാത്രം കരുതലോടെ വോട്ടുചെയ്യുന്ന മറ്റൊരു ജനത ഉണ്ടാവില്ല. 2021ലെ ഇടതുപക്ഷ വിജയത്തില്‍ അസ്വസ്ഥരായി ‘കിറ്റുനക്കികള്‍’ എന്ന് കേരളീയരെ അടച്ചാക്ഷേപിച്ച ഫ്യൂഡല്‍ ജീര്‍ണ്ണാവശിഷ്ട മനുഷ്യരൂപങ്ങള്‍ ഉണ്ട്. ആ വഴി പിന്തുടരുന്നവര്‍ക്ക് അവര്‍ പുരോഹിതനായാലും പരികര്‍മ്മിയായാലും സ്ഥാപിതതാല്‍പ്പര്യം അല്ലെങ്കില്‍ വിവരക്കുറവ് ഉണ്ട്. അഭിവന്ദ്യപുരോഹിതര്‍ കേരളീയരെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും അദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തോടു പ്രതികരിക്കുന്നില്ലെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ”നേരത്തേ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ പറയാനുള്ളു. അതില്‍ കൂടുതലായോ കുറവായോ ഒന്നും പറയാനില്ല. വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരണമില്ല. ഞാന്‍ എന്നും ഇടതുപക്ഷത്താണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്റെ ഹൃദയപക്ഷം തന്നെയാണ് എന്റെ പക്ഷം. അതിലൊന്നും മാറ്റമുണ്ടാകില്ല” അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയേല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും ധാര്‍ഷ്ട്യവുമാണെന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ഇന്നലെ മൂന്നാം വര്‍ഷ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി