പുരോഹിതര്‍ കേരളീയരെ അപമാനിക്കാന്‍ നില്‍ക്കരുത്; 'കിറ്റുനക്കികള്‍' എന്നു വിളിക്കുന്നവര്‍ക്ക് വിവരക്കുറവ്; കൂറിലോസിനെതിരെ അശോകന്‍ ചെരുവില്‍; മുഖ്യമന്ത്രിക്ക് പിന്തുണ

ഭക്ഷ്യക്കിറ്റിനെ മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നത് എന്ന ആരോപണം കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും അപമാനിക്കുന്നതാണെന്ന് അശോകന്‍ ചെരുവില്‍. യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദേഹം.

2024ലെ റിസല്‍റ്റ് തന്നെ ഈ ആരോപണത്തെ നിരാകരിക്കുന്നു. തൃശൂരിലും തിരുവനന്തപുരത്തും ഉണ്ടായ ബി.ജെ.പി. മുന്നേറ്റം ഒഴിവാക്കിയാല്‍ സ്വതന്ത്രവും വിവേകപൂര്‍ണ്ണമായതുമായ നിലപാടാണ് സംസ്ഥാനത്ത് പൊതുവെ ജനങ്ങള്‍ സ്വീകരിച്ചത്. ഇടതുപക്ഷത്തോടുള്ള അനുഭാവവും സ്‌നേഹവും മനസ്സില്‍ കാത്തുവെച്ചു കൊണ്ടുതന്നെ സംഘപരിവാര്‍ ഭരണത്തെ ഇല്ലാതാക്കാന്‍ ദേശീയതലത്തില്‍ താരതമ്യേന കൂടുതല്‍ ശക്തിയുള്ള പാര്‍ട്ടിക്ക് അവര്‍ വോട്ടുചെയ്തു.

2019ലും ഇതാണ് സംഭവിച്ചത്. തദ്ദേശ ഭരണരംഗത്ത് ആരു വരണമെന്നും സംസ്ഥാനഭരണത്തിന് യോഗ്യമായ പക്ഷം ഏതെന്നും അനുഭവത്തെ മുന്‍നിര്‍ത്തി ഇവിടത്തെ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. ഇത്രമാത്രം കരുതലോടെ വോട്ടുചെയ്യുന്ന മറ്റൊരു ജനത ഉണ്ടാവില്ല. 2021ലെ ഇടതുപക്ഷ വിജയത്തില്‍ അസ്വസ്ഥരായി ‘കിറ്റുനക്കികള്‍’ എന്ന് കേരളീയരെ അടച്ചാക്ഷേപിച്ച ഫ്യൂഡല്‍ ജീര്‍ണ്ണാവശിഷ്ട മനുഷ്യരൂപങ്ങള്‍ ഉണ്ട്. ആ വഴി പിന്തുടരുന്നവര്‍ക്ക് അവര്‍ പുരോഹിതനായാലും പരികര്‍മ്മിയായാലും സ്ഥാപിതതാല്‍പ്പര്യം അല്ലെങ്കില്‍ വിവരക്കുറവ് ഉണ്ട്. അഭിവന്ദ്യപുരോഹിതര്‍ കേരളീയരെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും അദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തോടു പ്രതികരിക്കുന്നില്ലെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ”നേരത്തേ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ പറയാനുള്ളു. അതില്‍ കൂടുതലായോ കുറവായോ ഒന്നും പറയാനില്ല. വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരണമില്ല. ഞാന്‍ എന്നും ഇടതുപക്ഷത്താണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്റെ ഹൃദയപക്ഷം തന്നെയാണ് എന്റെ പക്ഷം. അതിലൊന്നും മാറ്റമുണ്ടാകില്ല” അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയേല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും ധാര്‍ഷ്ട്യവുമാണെന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ഇന്നലെ മൂന്നാം വര്‍ഷ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Latest Stories

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഓപ്പറേഷന്‍ സിന്ധു; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കും

നിലമ്പൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; 70.76 ശതമാനം പോളിംഗ്, തിങ്കളാഴ്ച വോട്ടെണ്ണല്‍

ആകാശ നിരീക്ഷണം നടത്തി അമേരിക്കയുടെ 'ഡൂംസ് ഡേ' വിമാനം; ആണവാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന വിമാനം കോള്‍സൈന്‍ മാറ്റി വാഷിംഗ്ടണിലെത്തി; ഇറാനെതിരെ യുഎസ് തയ്യാറെടുക്കുന്നു?

പുതിയതായി അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവർക്ക് പിന്നെന്താണ് പണി : ലാൽ

രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രം; വി ശിവന്‍കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവന്‍

ഇറാനു നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരായ നീക്കത്തെ ഇന്ത്യ പിന്തുണയ്ക്കണം; അല്ലെങ്കില്‍ അക്ഷന്തവ്യമായ അപരാധമാണെന്ന് ചെന്നിത്തല

'കോണ്‍ഗ്രസ് വിട്ടു എവിടേക്കും പോകുന്നില്ല'; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍; നിലമ്പൂരില്‍ പോകാതിരുന്നത് ക്ഷണിക്കാതിരുന്നതിലാല്‍

ബുംറയെ പേടിയില്ല, അവനെ കൊണ്ട് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ കഴിയില്ല, സ്റ്റാർ പേസറെ താഴ്ത്തിക്കെട്ടി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പാവപ്പെട്ടവരുടെ അത്താണി'; വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍; കുറിപ്പെഴുതി നല്‍കി പ്രസംഗം ചുരുക്കിപ്പിച്ച് സംഘാകര്‍; 'ഇനി തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേഷ്യം വരും, തനിക്ക് പേടിയാണ്'

ആ ആഗ്രഹവും നടന്നു, അമര 'ഇന്ദ്ര' ബാഹുബലി ആയി ഇന്ദ്രൻസ്; വൈറലായി വീഡിയോ