ഈ രഹസ്യാത്മകത എന്തിന്? രജിസ്റ്റര്‍ ചെയ്യാന്‍ ആര്‍എസ്എസിന് പേടിയെന്ത്!'

ഏറ്റവും വലിയ എന്‍ജിഒ എന്ന് അവകാശപ്പെടുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനെന്താണ് പേടി? എന്തുകൊണ്ടാണ് രജിസ്റ്റര്‍ ചെയ്യാതെ, കണക്കില്‍ കാണിക്കാതെ, നികുതി വെട്ടിപ്പ് സാഹചര്യം ഒരുക്കുന്ന ആര്‍എസ്എസ് സംവിധാനത്തിന് സര്‍ക്കാര്‍ സംരക്ഷണം കിട്ടുന്നത് ?. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യമാണിത്. കര്‍ണാടക സര്‍ക്കാര്‍ ആര്‍എസ്എസിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടും സുതാര്യമല്ലാത്ത രഹസ്യാത്മകതയുള്ള ഒരു സംഘടനയുടെ തലവന് നികുതിദായകരുടെ പണം കൊണ്ട് സുരക്ഷ ഒരുക്കുന്നത് എന്തിനെന്ന ചോദ്യവും പ്രിയാങ്ക് ഖാര്‍ഗെ ഉയര്‍ത്തുന്നുണ്ട്.

ആ ചോദ്യങ്ങള്‍ പ്രസക്തവുമാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സംഘടനയെന്ന രജിസ്‌ട്രേഷന്‍ ഇല്ലായ്മയും ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ തങ്ങളാണെന്ന അവകാശപ്പെടലിലും എന്‍ജിഒ ആയി രജിസ്റ്റര്‍ ചെയ്യാത്ത സുതാര്യത ഇല്ലായ്മയും കന്നഡ നാട് ചോദ്യം ചെയ്യുകയാണ്. നിസ്വാര്‍ത്ഥമായി രാജ്യത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രജിസ്റ്റര്‍ ചെയ്യാത്ത സംഘടനയ്ക്ക്, അല്ലെങ്കില്‍ സ്ഥാപനത്തിന് സംസ്ഥാനതല സുരക്ഷയും നികുതിദായകരുടെ ധനം കൊണ്ടുള്ള ആനുകൂല്യങ്ങളും എങ്ങനെ ലഭിക്കുമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുമ്പോള്‍ ഹിന്ദുവിരുദ്ധ മനോഭാവമാണ് കോണ്‍ഗ്രസിന് എന്ന് പറഞ്ഞു സ്ഥിരം മതവികാര കാര്‍ഡ് ഇറക്കുകയാണ് ബിജെപി.

Latest Stories

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി