വി.സിയെ നിയമിക്കാൻ മുഖ്യമന്ത്രി കത്തു നൽകിയത് സത്യപ്രതിജ്ഞാ ലംഘനമോ?

പ്രീതിയോ ഭീതിയോ ദ്വേഷമോ പക്ഷപാതമോ കൂടാതെ കര്‍ത്തവ്യം നിര്‍വ്വഹിക്കുമെന്ന് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു  മന്ത്രി പദത്തിലേറിയ വ്യക്തി തനിക്ക് ഇഷ്ടമുള്ളയാളെ സര്‍ക്കാര്‍  സംവിധാനത്തില്‍ നിയമിക്കണമെന്ന് ഒരിക്കലും എഴുതി നല്‍കാന്‍ പാടില്ല. ഒന്നാം പിണറായി മന്ത്രി സഭയില്‍ വ്യവസായ വകുപ്പ്   കൈകാര്യം ചെയ്ത ഇ പി ജയരാജന് മന്ത്രി പദം രാജിവക്കേണ്ടി വന്നത്  തന്റെ ഭാര്യാ  സഹോദരിയുടെ  മകനെ  സര്‍ക്കാര്‍ സംവിധാനത്തില്‍ നിയമി്ക്കണമെന്ന്  സ്വന്തം ലെറ്റര്‍   ഹെഡ്ഡില്‍  എഴുതി നല്‍കിയതിനാലാണ്. ഈ വിഷയം നിയമസഭയില്‍ വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രി ജയരാജനെ കൈവിട്ട് കൊണ്ട് അദ്ദേഹത്തിന്   രാജിയല്ലാത  വേറേ മാര്‍ഗമുണ്ടായിരുന്നില്ല.  അതിനെക്കാള്‍ ഗുരുതരമായ  വീഴ്ചയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ  ഭരണത്തലവനായ ഗവര്‍ണ്ണര്‍ക്ക് മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി  തനിക്ക് വേണ്ടപ്പെട്ടയാളെ വൈസ് ചാന്‍സലറാക്കണമെന്നാവശ്യപ്പെട്ട് എഴുതി നല്‍കുന്നത്   ഗുരുതരമായ സ്വജന പക്ഷപാതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ