വി.സിയെ നിയമിക്കാൻ മുഖ്യമന്ത്രി കത്തു നൽകിയത് സത്യപ്രതിജ്ഞാ ലംഘനമോ?

പ്രീതിയോ ഭീതിയോ ദ്വേഷമോ പക്ഷപാതമോ കൂടാതെ കര്‍ത്തവ്യം നിര്‍വ്വഹിക്കുമെന്ന് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു  മന്ത്രി പദത്തിലേറിയ വ്യക്തി തനിക്ക് ഇഷ്ടമുള്ളയാളെ സര്‍ക്കാര്‍  സംവിധാനത്തില്‍ നിയമിക്കണമെന്ന് ഒരിക്കലും എഴുതി നല്‍കാന്‍ പാടില്ല. ഒന്നാം പിണറായി മന്ത്രി സഭയില്‍ വ്യവസായ വകുപ്പ്   കൈകാര്യം ചെയ്ത ഇ പി ജയരാജന് മന്ത്രി പദം രാജിവക്കേണ്ടി വന്നത്  തന്റെ ഭാര്യാ  സഹോദരിയുടെ  മകനെ  സര്‍ക്കാര്‍ സംവിധാനത്തില്‍ നിയമി്ക്കണമെന്ന്  സ്വന്തം ലെറ്റര്‍   ഹെഡ്ഡില്‍  എഴുതി നല്‍കിയതിനാലാണ്. ഈ വിഷയം നിയമസഭയില്‍ വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രി ജയരാജനെ കൈവിട്ട് കൊണ്ട് അദ്ദേഹത്തിന്   രാജിയല്ലാത  വേറേ മാര്‍ഗമുണ്ടായിരുന്നില്ല.  അതിനെക്കാള്‍ ഗുരുതരമായ  വീഴ്ചയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ  ഭരണത്തലവനായ ഗവര്‍ണ്ണര്‍ക്ക് മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി  തനിക്ക് വേണ്ടപ്പെട്ടയാളെ വൈസ് ചാന്‍സലറാക്കണമെന്നാവശ്യപ്പെട്ട് എഴുതി നല്‍കുന്നത്   ഗുരുതരമായ സ്വജന പക്ഷപാതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest Stories

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്