ആശുപത്രിക്കുള്ളിൽ ടിയർഗ്യാസ് പ്രയോഗിച്ച്, ഐ.സി.യു വാതിലുകൾ തകർത്ത് മംഗളൂരു പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെയ്പുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച മംഗളൂരുവിൽ രണ്ടുപേർ മരിച്ചു. അതേസമയം സുരക്ഷാ കവചം അണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ മംഗളൂരുവിലെ ആശുപത്രിയിൽ ഇന്നലെ രാത്രി പ്രവേശിച്ച്‌ ആശുപത്രി വാർഡ് വാതിലുകൾ തുറക്കാൻ ശ്രമിക്കുന്നത്തിന്റെയും മറ്റും വീഡിയോകൾ ഇന്ന് രാവിലെ പ്രചരിച്ചതോടെ പൊലീസ് അക്രമത്തിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനം ഉയർന്നിരിക്കുകയാണ്.

മംഗളൂരുവിലെ ഹൈലാൻഡ് ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ളതാണ് വീഡിയോകൾ; വെടിവെയ്പ്പിൽ മരിച്ച പ്രതിഷേധക്കാരുടെ മൃതദേഹങ്ങൾ സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നു. വെടിവെയ്പ്പിൽ മരിച്ച ജലീൽ കുദ്രോളി (49), നൗഷീൻ ബെൻ‌ഗ്രെ (23) എന്നിവരെ ഹൈലാൻഡ് ആശുപത്രിയിലെത്തിച്ചതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. മോർച്ചറി ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ അവിടെ സൂക്ഷിക്കാൻ കഴിയില്ലെന്നും കേസ് ഒരു മെഡിക്കൽ-നിയമ കേസാണെന്നും ആശുപത്രി പൊലീസിനെ അറിയിച്ചു.

രണ്ടുപേരുടെ മരണം കേട്ടറിഞ്ഞ ആളുകൾ ഹൈലാൻഡ് ആശുപത്രിക്ക് പുറത്ത് ഒരുമിച്ചു കൂടാൻ തുടങ്ങി, പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പൊലീസുകാർ ഒരു ഇടനാഴിയിലൂടെ ഓടുകയും ഒരു വാതിൽ തുറക്കാൻ ശ്രമിക്കുകയും ലാത്തികളും പരിചകളും ഉപയോഗിച്ച് ആളുകളെ മറുവശത്തേക്ക് തള്ളിവിടുകയും ചെയ്യുന്നതായി വീഡിയോ ക്ലിപ്പുകൾ കാണിക്കുന്നു. ആശുപത്രി ജീവനക്കാരെ പൊലീസ് മർദ്ദിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ ഉണ്ട്.

ഹൈലാൻഡ് ഹോസ്പിറ്റലിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ ആശുപത്രിയുടെ ലോബിയിലുള്ള ആളുകളെ പിന്തുടർന്ന് പൊലീസുകാർ ഓടുന്നതായി കാണാം. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് ചിലർ ഹൈലാൻഡ് ആശുപത്രിയിലെ ഐസിയുവിലേക്ക് ഓടിക്കയറുന്നതു കാണാം.

ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തും ലോബിയിലും പൊലീസ് ടിയർഗ്യാസ് ഉപയോഗിച്ചതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. ഐസിയുവിന്റെ വാതിലിൽ പൊലീസ് ഇടിച്ചെന്നും റിപ്പോർട്ട് ഉണ്ട്. പരിക്കേറ്റവരെ കൊണ്ടു വരുന്നവരെയും പൊലീസ് ലക്ഷ്യമിട്ടതായി റിപ്പോർട്ട് ഉണ്ട്.

മരിച്ചവരുടെ കുടുംബങ്ങളും സമുദായ നേതാക്കളും ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷം മൃതദേഹങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. 45 മിനിറ്റോളം പൊലീസ് ഹൈലാൻഡ് ഹോസ്പിറ്റലിനുള്ളിൽ ഉണ്ടായിരുന്നു. രോഗികളും ബന്ധുക്കളും മാത്രമേ അവിടെയുള്ളുവെന്ന് ഡോക്ടർമാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഇവർ പോയത്.

Latest Stories

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം; ബാക്കി ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത് : രമേശ് ചെന്നിത്തല

കേരളത്തില്‍ യുഡിഎഫ് തരംഗം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ്; 'ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും, ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണം'